കൊച്ചി: ധ്യാനകേന്ദ്രത്തിലെ അന്തേവാസികളെ പീഡിപ്പിക്കന്നുവെന്ന കേസില്‍ പോലീസ് അന്വേഷണം ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്ന സുവിശേഷകന് ദേവസ്യ മുല്ലക്കരയുടെ ഹര്‍ജി തള്ളി.
ദേവസ്യ മുല്ലക്കര പ്രസിഡന്റായ ചൈതന്യ രക്താഭിഷേക ആശ്രമത്തിലെ അന്തേവാസിയായിരുന്ന സ്ത്രീ നല്കിയ പരാതിയെത്തുടര്‍ന്ന് പെരിങ്ങോം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആശ്രമത്തിലെ അന്തേവാസികള്‍ ക്രൂരമായ പീഡനത്തിനിരയാകുന്നുവെന്നായിരുന്നു പരാതി. വൃദ്ധസദനം, മനോരോഗകേന്ദ്രം എന്നിവ ആശ്രമം ഒന്നിച്ചാണ് നടത്തിയത്. വിദേശ പൗരന്മാരുള്പ്പെടെയുള്ള 48 അന്തേവാസികളെ നഗ്നരാക്കി ഹോസ് ഉപയോഗിച്ചാണ് ഇവിടെ കുളിപ്പിക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ ആശ്രമം സെക്രട്ടറി എബ്രഹാം, ജീവനക്കാരായ കുരിശുമുത്തന്, സിസിലി എന്നിവരും ദേവസ്യ മുല്ലക്കരയും ക്രൂരമായി മര്‍ദ്ദിക്കുമെന്നാണ് സ്ത്രീ പരാതിയില്‍ ബോധിപ്പിക്കുന്നത്.
ഇവര്‍ മുന്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. 2011-12 കാലയളവില്‍ പീഡനം സഹിച്ച ഇവര്‍ കണ്ണൂര്‍ എജിക്കാണ് പരാതി നല്‍കിയത്. ഐജിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പെരിങ്ങോം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2013 ജനുവരിയില്‍ പരാതിക്കാരിയായ സ്ത്രീ ആശ്രമത്തില്‍നിന്നും രക്ഷപ്പെട്ടു.
പ്രതികള്‍ നടത്തിയത് ഗൗരവതരമായ കുറ്റമാണെന്നും കേസില്‍ പോലീസിന്റെ അന്വേഷണം ആവശ്യമുണ്ടെന്നും വ്യക്തമാക്കിയാണ് എഫ്ഐആര്‍ റദ്ദാക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: