കൊച്ചി: വിദേശത്ത് മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ജോബി ജോര്‍ജിന്റെ വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. കൊച്ചിയിലെ എന്‍ഫോഴ്സമെന്റ് വിഭാഗമാണ് ജോബിയുടെ കോട്ടയത്തെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. യു കെ യില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പ്രതിയായ ജോബി ജോര്‍ജിനെതിരെ പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡിംഗ് ആക്ട് പ്രകാരമാണ് നടപടി.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കല്ലറയിലെ 80 സെന്റ് സ്ഥലവും കെട്ടിടവും കല്ലറയില്‍ തന്നെയുള്ള ഒരേക്കര്‍ ഭൂമി, എറണാകുളം കടവന്ത്രയിലെ ഫ്ലാറ്റ് എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തിരിക്കുന്നത്. ഏകദേശം 2.47 കോടി രൂപയുടെ സ്വത്താണ് പിടിച്ചെടുത്തതായി കണക്കാക്കിയിരിക്കുന്നത്. വന്‍ തുകയുടെ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതിയുടെ സ്വത്ത് കേസില്‍ അന്തിമ വിധി വരുന്നത് വരെ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുക്കുന്നത്. കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ വസ്തുവകകള്‍ തിരികെ ലഭിക്കുകയുള്ളു. അല്ലെങ്കില്‍ ഇവ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ സാധിക്കുമെന്നതാണ് നിയമത്തിന്റെ പ്രത്യേകതയെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: