കറുകച്ചാല്‍: കുടിവെള്ളക്ഷാമം രുക്ഷമായതോടെ വീടുകളിലും ഹോട്ടലുകളിലും എത്തിക്കുന്ന കുടിവെ ള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമായി. ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ മേഖലയായ മാടപ്പള്ളി കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പ്രദേശങ്ങളില്‍ പൈ പ്പില്‍ വെള്ളമെത്തിയിട്ടു നാളേറെയായി. കുന്നിന്‍പ്രദേശങ്ങളില്‍ വെള്ളം എത്താറില്ല. ഇതുമൂലം ടാങ്കര്‍ ലോറികളിലെത്തിക്കുന്ന വെള്ളത്തെയാണ് ഇവിടുള്ളവര്‍ ആശ്രയിക്കുന്നത്. വെള്ളം ടാങ്കുകളില്‍ എത്തിച്ചുകൊടുക്കുന്നതിന് തോന്നിയപോലുള്ള വിലയാണ് ഈടാക്കുന്നത്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്നാ ണ് വെള്ളമെത്തിക്കുന്നതെന്നും പരാതിയുണ്ട്. പാറമടയില്‍ നിന്നു പോലും വെള്ളം കൊണ്ടു പോകുന്നുണ്ടെന്നു പറയപ്പെടുന്നു. കുടിവെള്ളമായി കൊണ്ടുപോകുന്നതു പരിശോധിക്കാന്‍ ആ രോഗ്യവകുപ്പോ തദ്ദേശസ്വയംഭരണവകുപ്പോ തയ്യാറാകുന്നില്ല. ഇതുകാരണം ഏതുതരം വെള്ളവും ടാങ്കുകളില്‍ കൊ ണ്ടുപോകുന്നതിന് ഒരു തടസ്സവും ഇല്ല. നേരത്തെ ടാങ്കുകളില്‍ എത്തിക്കുന്ന വെള്ളത്തിന് കുടിവെള്ളം എന്ന് എഴുതി വയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊ ന്നും എഴുതി വയ്ക്കാറില്ല. പരിശോധനയ്ക്കായി പിടിക്കുന്ന വെള്ളം പണിസ്ഥലങ്ങളിലേക്ക് കൊണ്ടു പോകു ന്നതാണെന്നു പറഞ്ഞു തലയൂരുകയാണ് പതിവ്. കുടിവെളള ക്ഷാമം രൂക്ഷമായ ഈ സമയത്ത് കുടിവെളള വില്പനക്കാര് ഏറിയിട്ടുണ്ട്. പണമുളളവര്‍ക്ക് വിലകൊടുത്ത് വാങ്ങാമെങ്കിലും സാധാരണക്കാര്‍ എന്തു ചെയ്യുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വാട്ടര്‍ അതോറിറ്റി മുടങ്ങാ തെ വെളളമെത്തിക്കാനുളള ക്രമീകരണങ്ങള്‍ ഏര്പ്പെടുത്തണണെന്നാണ് ഈ മേഖലയിലുളളവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: