കോട്ടയം: സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയത് കുമരകം തിരുവാര്‍പ്പ് റൂട്ടുകളിലെ ജനസഞ്ചാരത്തെ ബാധിച്ചു. എസ്എസ് എല്‍സി പരീക്ഷകൂടി ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഏറെ ദുഷ്കരമായി. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ഫെയര്‍ വേജസും ടിഎയും പുതുക്കി നല്‍കാത്തതിനെത്തുടര്‍ന്നാണ് സമരം ആരംഭിച്ചത്. സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയതോടെ സമാന്തര സര്‍വ്വീസുകാര്‍ രംഗം കയ്യടക്കി. മിനി വാനുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വ്വീസ് നടത്തുന്നത്. ബസ് ചാര്ജ്ജിനേക്കാളേറെ പണം നല്‍കേണ്ടിവരുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയ്ക്ക് അടക്കം പോകുന്ന വിദ്യാ ര്ത്ഥികള്ക്കാകട്ടെ യാതൊരു ഇളവുകളും ലഭിക്കുന്നുമില്ലെന്നും പരാതിയുണ്ട്.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. ഫെയര്‍വേജസും ഡിഎയും നല്‍കുന്നില്ലെന്നാരോപിച്ചു ബിഎംഎസ്, സിഐടിയു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരത്തിനു ആഹ്വാനം ചെയ്തത്. ഇന്നലെ വിവിധ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു ബസിലെ തൊഴിലാളിക്ക് ആശ്വാസമായി 80 രൂപ വര്‍ദ്ധനവായി നല്കാന് തീരുമാനമായി. എന്നാല്‍ എസ്എസ്എല്‍സി, ഇലക്ഷന് എന്നിവ ചൂണ്ടിക്കാട്ടി സമരം പിന്‍വലിക്കുകയാണെന്നും ഇലക്ഷനു ശേഷം സമരവുമായി മുന്നോട്ടു പോകുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: