കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആകെ 1,410 പോളിംഗ് ബൂത്തുകള്‍. 829 സ്ഥലങ്ങളിലായാണ് ഈ ബൂത്തുകള്‍. ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് പാലാ നിയമസഭാ നിയോജകമണ്ഡലത്തിലാണ്. 121 സ്ഥലങ്ങളിലായി 170 ബൂത്തുകളും 1,70,834 വോട്ടര്‍മാരുമാണ് ഇവിടെ ഉള്ളത്. മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളുടെയും വോട്ടര്‍മാരുടെയും എണ്ണം ചുവടെ.
കടുത്തുരുത്തി- 166 (1,73,538), വൈക്കം- 148 (1,53,106), ഏറ്റുമാനൂര്‍- 154 (1,51,106), കോട്ടയം- 158 (1,51,352), പുതുപ്പള്ളി- 158 (1,49,101), ചങ്ങനാശേരി- 142 (1,58,833), കാഞ്ഞിരപ്പള്ളി- 154 (1,54,024), പൂഞ്ഞാര്‍-160 (1,70,233).
വരണാധികാരിയും
ഉദ്യോഗസ്ഥരും
ജനങ്ങളിലേക്ക്
കോട്ടയം: പങ്കാളിത്ത ജനാധിപത്യം വളര്‍ത്തുന്നതിനു ലക്ഷ്യമിടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതേ്യക പരിപാടിയുമായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ജനമധ്യത്തിലേക്കിറങ്ങുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അവതരിപ്പിച്ചിട്ടുള്ള ബോധവത്കരണ വിദ്യാഭ്യാസ പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍(സീപ്പ്) ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായി നടപ്പാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ജില്ലാ കളക്ടര്‍ക്കു പുറമെ ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും വീടുകളിലെത്തി, വോട്ടര്‍മാരെ നേരില്‍ കണ്ട് സമ്മതിദാനാവകാശത്തിന്റെ മൂല്യവും വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തും. വോട്ടു ചെയ്യുന്നതിനു പുറമെ അയല്‍വാസികളെയും ബന്ധുക്കളെയും വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണമെന്ന നിര്‍ദേശവും ജനങ്ങള്‍ക്ക് നല്‍കും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കാളിത്തത്തില്‍ പിന്നിലായ സ്ത്രീകളെയും യുവതീയുവാക്കളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ബോധവത്കരണം നടത്തുക.
സീപ്പ് പരിപാടിക്കായി ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ മുദ്ര വൈദ്യുതി, കുടിവെള്ളം, ടെലിഫോണ്‍ ബില്ലുകളില്‍ പതിക്കും.”സമ്മതിദാനാവകാശം വിനിയോഗിക്കുക, ദയവായി വോട്ടു ചെയ്യുക” എന്ന സന്ദേശമാണ് മുദ്രയിലുള്ളത്. ദിനപത്രങ്ങളിലും ഈ മുദ്ര പതിച്ചു നല്‍കുന്നതിനുള്ള സാധ്യത ആരായുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ പറഞ്ഞു.
ഇതിനു പുറമെ, നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേയും ബോധവത്കരണവും സംഘടിപ്പിച്ചിട്ടുണ്ട്. നെഹ്റു യുവകേന്ദ്രയുടെ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാത്തവരെ കണ്ട്, വോട്ടു ചെയ്യാതിരുന്നതിന്റെ കാരണം ആരായുകയും ഇത്തവണ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് നെഹ്റു യുവകേന്ദ്ര ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജോമോന് കുളങ്ങര പറഞ്ഞു.
നാമനിര്‍ദ്ദേശപത്രിക 15 മുതല്‍ സ്വീകരിക്കും
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക മാര്‍ച്ച് 15 മുതല്‍ സ്വീകരിക്കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് സമയം. മാര്‍ച്ച് 22 വരെ പത്രികകള്‍ സ്വീകരിക്കും. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. 24ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 26 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: