കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിക്കുന്ന ജാഥകള്‍ ഗതാഗതത്തിന് തടസം സൃഷ്ടിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാപെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കുന്നതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ അറിയിച്ചു. ഗതാഗത തടസം ഉണ്ടാകാത്ത വിധത്തില്‍ ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം. ജാഥ വളരെ നീണ്ടതാണെങ്കില്‍ സൗകര്യപ്രദമായ ഇടവേളകളില്‍, പ്രതേ്യകിച്ച് ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുകയും ഗതാഗത സ്തംഭനം ഒഴിവാക്കുകയും വേണം. ജാഥ തുടങ്ങുന്നതിനും അവസാനിക്കുന്നതിനുമുള്ള സമയവും സ്ഥലവും പോകേണ്ട വഴിയും പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുന്‍കൂട്ടി പോലീസ് അധികാരികളെ അറിയിക്കണം. ഈ പരിപാടിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ജാഥ പോകുന്ന പ്രദേശത്ത് നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോ എന്ന് സംഘാടകര്‍ അനേ്വഷിക്കേണ്ടതും ബന്ധപ്പെട്ട അധികാരി ഒഴിവാക്കാത്ത സാഹചര്യത്തില്‍ നിരോധനങ്ങള്‍ പാലിക്കേണ്ടതുമാണ്.ജാഥകള്‍ റോഡിന്റെ വലതുവശത്ത് വരത്തക്കവണ്ണം ക്രമപ്പെടുത്തുകയും പോലീസിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുകയും വേണം. ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏകദേശം ഒരേ സമയത്ത് ഒരേ വഴിയില്‍ക്കൂടി ജാഥ നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, സംഘാടകര്‍ മുന്‍കൂട്ടി പരസ്പരം ബന്ധപ്പെട്ട് സംഘര്‍ഷവും ഗതാഗത തടസവും ഒഴിവാക്കുന്നതിന് നടപടിയെടുക്കണം. ലോക്കല്‍ പോലീസിന്റെ സഹായം ലഭിക്കുന്നതിന് പോലീസുമായി നേരത്തേ ബന്ധപ്പെടണം. ആവേശഭരിതരാകുന്ന സാഹചര്യങ്ങളില്‍ ജാഥാംഗങ്ങളുടെ മേല്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ നിയന്ത്രണം ഉറപ്പാക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെയോ അംഗങ്ങളുടെ കോലങ്ങള്‍ കൊണ്ടുപോകുന്നതും കത്തിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രോത്സാഹിപ്പിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: