ന്യൂദല്‍ഹി: ഒരിക്കല്‍ മുലായംസിംഗിെന്റ വലംകൈ ആയിരുന്ന മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗും,പ്രമുഖ ചലച്ചിത്രതാരം ജയപ്രദയും അജിത്സിംഗിെന്റ രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു.
ഇന്നലെ ദല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇരുവരേയും അജിത്സിംഗ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമര്‍ സിംഗ് യു.പിയിലെ ഫത്തേപ്പൂര്സിക്രിയില് നിന്ന്മല്സരിക്കും.ജയപ്രദ ബിജ്നോറില് നിന്ന്മല്സരിക്കുമെന്നാണ് സൂചന.
നേരത്തെ തെലുങ്കുദേശം എം.പിയായിരുന്ന ജയപ്രദ പിന്നീട് പാര്‍ട്ടി വിട്ടിരുന്നു. യു.പി വിഭജിക്കണമെന്ന് അമര്‍ സിംഗ്ആവശ്യപ്പെട്ടു. ഇതല്ലാതെ യു.പിയുടെ വികസനത്തിന് വേറെ മാര്‍ഗ്ഗമില്ല. അമര്‍ സിംഗ്തുടര്ന്നു. വൃക്ക തകരാറിലായിട്ടും ഞാനും ജയപ്രദയും ആയിരം കിലോമീറ്ററാണ്കാല് നടയാത്രനടത്തിയത്.
യു.പിയുടെ വിസകനം മുന്‍നിര്‍ത്തിയായിരുന്നു ഇത്. ഞങ്ങള്‍ക്ക് മോദിയോടോ രാജ്നാഥിസിംഗിനോടോ വ്യക്തിപരമായി ഒരെതിര്‍പ്പുമില്ല.ആശയപരമായ വ്യത്യാസമാണുള്ളത്.ചോദ്യങ്ങള്‍ക്കുത്തരമായി അമര്‍ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: