ചെന്നൈ: തന്നെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.എം.കെ നേതാവും എം,കരുണാനിധിയുടെ മൂത്ത മകനുമായ അഴഗിരി ഇടഞ്ഞു. പുതിയ പാര്ട്ടിക്കാണ്അഴഗിരിയുടെ നീക്കം. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കരുണാനിധി സ്ഥാനാര്ഥിപ്പട്ടികപുറത്തിറക്കിയത്. കോടികളുടെ അഴിമതിക്കേസില്‍ ജയിലില്‍കിടന്ന മുന്‍കേന്ദ്രമന്ത്രി എ. രാജ,മുന്‍കേന്ദ്രമന്ത്രിമാരായ ടി.ആര് ബാലു, ദയാനിധി മാരന്, എം.പിമാരായ എസ് ജഗത്രക്ഷകന്, എസ്.ഗാന്ധിശെല്‍വന്‍ എന്നിവരടക്കം എട്ട്സിറ്റിംഗ് എം.പിമാര്‍ക്ക് സീറ്റ്കിട്ടി.
ടു ജി സ്പെകട്രം കേസില്‍ കോടികളുടെ അഴിമതിയാരോപണത്തിന്വിധേയനാകുകയും അറസ്റ്റലായതിനെത്തുടര്ന്ന് ജയിലില്‍ കഴിയുകയുംചെയ്തയാളാണ്രാജ. സഹോദരെന്റ സണ്‍ ടി.വി ചാനലിന് വഴിവിട്ട് ഹൈസ്പീഡ് ടെലിഫോണ്‍ ലൈനുകള്‍ നല്കി അഴിമതിയാരോപണത്തില്‍ കുടുങ്ങിയ വ്യക്തിയാണ് ദയാനിധി മാരന്.ബാലു തഞ്ചാവൂരും മാരന് സെന്‍ട്രല്‍ ചെന്നൈയിലും രാജ നീലഗിരിയിലുമാണ്മല്സരിക്കുക.
മുന്‍കേന്ദ്രമന്ത്രി കൂടിയായ അഴഗിരി, അടുത്ത അനുയായിയായ ഡി.നെപ്പോളിയന് എന്നിവര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. രാജയെയും ദയാനിധി മാരനെയും ഉള്‍പ്പെടുത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ക്കെതിരെ തെളിവില്ലയെന്നായിരുന്നു കരുണാനിധിയുടെ ഉത്തരം. മകനെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അത്തരം ചോദ്യങ്ങള്‍ ഉന്നയിച്ച് എന്നെ വേദനിപ്പിക്കരുതെന്നായിരുന്നു മറുപടി. തന്നെയും നെപ്പോളിയനെയും തഴഞ്ഞതില്പ്രതിഷേധിച്ച്പുതിയ പാര്‍ട്ടിക്കുള്ള നീക്കത്തിലാണ്അഴഗിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: