കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളുളിലും ലഘുലേഖകളിലും ആകെ എണ്ണവും പ്രസാധകരുടെ പേരും വിലാസവും രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത സ്ഥാനാര്‍ഥികള്‍ക്ക് ആറു മാസം ജയില്‍വാസവും രണ്ടായിരം രൂപ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ജില്ലാ മജിസ്ട്രേറ്റും ജില്ലാ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 127 എ പ്രകാരമാണ് നടപടിയെടുക്കുക. നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നോഡല്‍ ഓഫീസറായ എ.ഡി.എം. ടി.വി. സുഭാഷും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: