ഗാന്ധിനഗര്‍: വാര്‍ത്തകളിലിടം പിടിക്കാന്‍ നിയമം ലംഘിക്കുന്നതുള്പ്പെടെഎന്തും ചെയ്യുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിെന്റ പ്രചാരണ തന്ത്രം വീണ്ടും. മുന്‍കുര്‍ അനുമതി വാങ്ങാതെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മോദിയുടെ ഔദ്യോഗിക വസതിയില്‍ ഇടിച്ചു കയറാന്‍ ശ്രമിച്ച കേജ്രിവാളിനെ വസതിയില്‍ നിന്ന് അഞ്ചുകിലോ മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. ഭീകരരുടെ ഭീഷണി ഉള്‍പ്പെടെ സുരക്ഷാ ഭീഷണിയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിക്കാനാണ് ചട്ടം ലംഘിച്ച് കേജ്രിവാള് ശ്രമിച്ചത്.
ആളെക്കൂട്ടി മറ്റൊരു ആം ആദ്മി നേതാവ് മനീഷ് സിസോദിയയ്ക്ക് ഒപ്പമായിരുന്നു യാത്ര. യാത്ര തടഞ്ഞതിനെത്തുടര്‍ന്ന് സിസോദിയ മോദിയുടെ ഓഫീസിലെത്തി കാണാന്‍ അവസരം തേടി. മുന്‍കൂര്‍ അനുവാദം വാങ്ങാത്തതിനാല്‍ അനുമതി നല്‍കിയില്ല. അപേക്ഷ പിന്നീട് പരിഗണിക്കാമെന്നും അധികൃതര്‍ പറഞ്ഞു.
ഗ്യാസ് വില,ഗുജറാത്തിലെ വികസനം തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണെത്തിയത്. എന്നാല്‍ മോദി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയെന്നായിരുന്നുവെന്നാണ് കേജ്രിവാളിെന്റആരോപണം. മൂന്നു ദിവസമായി ആംആദമി നേതോവ് ഗുജാറാത്തിലുണ്ട്. അവിടെ വികസനമുണ്ടോയെന്ന് അറിയാനാണത്രേ യാത്ര. മോദി അംബാനിയുടെ പോക്കറ്റിലാണെന്നു പറയുന്ന കേജ്രിവാള് മോദിയോടു ചോദിക്കാന്‍ കുറേ ചോദ്യങ്ങളും തയ്യാറാക്കി വച്ചിട്ടുണ്ടത്രേ. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയ കേജ്രിവാളിനെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഗുജറാത്ത് പോലീസ് തടഞ്ഞിരുന്നു. ഇതിനെതിരേയാണ് എഎപിക്കാര് ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനം തകര്‍ത്തും പ്രവര്‍ത്തകരെ ആക്രമിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: