ഏതാണ്ട് രണ്ടു മാസം മുമ്പ് ഗുജറാത്തിലെ സ്നൂപ്പ് ഗേറ്റിനെക്കുറിച്ച് അന്വേഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു അന്വേഷണക്കമ്മിഷനെ നിയമിക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. ഇക്കാര്യം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു അന്വേഷണക്കമ്മിഷനെ നിയമിക്കുകയും ചെയ്തിരുന്നു. തീരുമാനത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഗുജറാത്ത് സര്‍ക്കാരിനെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു അത്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണമായ അധികാര ദുരുപയോഗത്തിനു പുറമേ കേന്ദ്രം നിയമിച്ച അന്വേഷണക്കമ്മീഷന് ധാര്‍ഷ്ട്യവും പകവീട്ടലും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ധാര്‍ഷ്ട്യം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. രാഷ്ട്രീയ അധഃപതനത്തിന്റെ ആക്കമാണ് ഇത് കാണിക്കുന്നത്. വിനയം ഇവരുടെ പരിഗണനയിലേ ഇല്ല. ഈ ധാര്‍ഷ്ട്യം സമൂഹത്തില്‍നിന്ന് ഇവരെ ഒറ്റപ്പെടുത്തുന്നു. ഇവരുടെ പ്രവൃത്തികള്‍ സമൂഹത്തിന് സ്വീകാര്യമാകുന്നുമില്ല.
ആ കമ്മീഷന് എന്താണ് സംഭവിച്ചത്? സര്‍വീസില്‍ നിന്നും വിരമിച്ച ജഡ്ജിമാരെ കമ്മിഷന്റെ തലവനാകുവാന്‍ സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി സമീപിച്ചെങ്കിലും രാഷ്ട്രീയലക്ഷ്യമുള്ള പ്രവൃത്തി എന്ന കാരണത്താല്‍ ഈ കമ്മീഷനെ നയിക്കാന്‍ അവരാരും തയ്യാറായില്ല. തുടര്‍ന്ന് പെന്‍ഷനായ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സമീപിച്ചു. അവരും ഇങ്ങനെയുള്ള ഒരു കമ്മീഷനെ നിയമിക്കാന്‍ തയ്യാറല്ലെന്ന് കമ്മിഷനെ വ്യക്തമായി അറിയിച്ചു. ഈ അധികാരക്കസര്ത്തില് മറ്റുള്ളവരില്‍ നിന്ന് സഹകരണം ലഭിക്കാതെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ തികച്ചും ഒറ്റപ്പെടുകയുണ്ടായി.
ഇതുപോലെതന്നെയാണ് ലോക്പാല്‍ ചെയര്‍മാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംഭവിച്ചത്. പ്രധാനമന്ത്രിയും സെലക്ഷന് കമ്മിറ്റിയിലെ മറ്റംഗങ്ങളും പ്രശസ്തരായ ജസ്റ്റിസ് വെങ്കിടാചലയ്യ, ഫാലി എസ്. നരിമാന്, സോലി എസ്. സൊറാബ്ജി, കെ. പരാശരന്, കെ.കെ. വേണുഗോപാല്‍, ഹാരിഷ് സാല്‍വേ എന്നിവരെ ജൂറി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. അന്വേഷണക്കമ്മിഷനെ നിയമിച്ചുകഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മൂന്നു വക്കീലന്മാരില് ചിലരെ അതില്‍ അംഗമാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശ്രീമതി സുഷമ സ്വരാജ് ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു.
2014 ജനുവരി 20-ാം തീയതിയിലെയും 30-ാം തീയതിയിലെയും കത്തുകളിലൂടെ ലോക്പാലിലും ലോകായുക്തയിലും ഉള്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങള്‍ ഈ രണ്ടു നിയമനങ്ങള്‍ക്കും എതിരാണെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയുണ്ടായി. എന്നാല്‍, സര്‍ക്കാര്‍ സെലക്ഷന് കമ്മിറ്റിയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു. ഇതിലൂടെ സെലക്ഷന് കമ്മിറ്റിയുടെ കര്‍ത്തവ്യം വെറുമൊരു ഗുമസ്തപ്പണിയിലേക്ക് മാറി. എന്റെ എതിര്‍പ്പുകളെ ഒരു പരിഗണനയും അര്‍ഹിക്കാതെ തള്ളുകയും ചെയ്തു. ഡിപ്പാര്‍ട്ട്മെന്റ് ഒഫ് പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് അന്വേഷണക്കമ്മിഷന്റെ അധികാരങ്ങള്‍ കൈപ്പിടിയിലാക്കിയെന്ന് ഞാന്‍ വാദിക്കുകയുണ്ടായി. ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ ഒരു യോഗവും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെക്കുറിച്ച് തീരുമാനമെടുത്തില്ല. ലോക്പാല്‍ അദ്ധ്യക്ഷനായും അംഗങ്ങളായും പ്രശസ്തരായ വ്യക്തികളെ ക്ഷണിക്കേണ്ടതായിരുന്നു.
ഫാലി എസ്. നരിമാനും ജസ്റ്റിസ് കെ.ടി. തോമസും അവരെ അന്വേഷണക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെ നിരസിച്ചു. അന്വേഷണക്കമ്മിറ്റിയില്‍ യോഗ്യരായ വ്യക്തികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഈ കമ്മീഷന് അതിന്റെ പ്രവര്‍ത്തനലക്ഷ്യം നേടുകയില്ല എന്നവര്‍ വിശ്വസിച്ചു. ലോക്പാലിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന് കോട്ടം സംഭവിച്ചുകഴിഞ്ഞു. പ്രശസ്തരും സ്വതന്ത്രചിന്താഗതിക്കാരുമായ വ്യക്തികള്‍ അന്വേഷണക്കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയില്‍ സംശയം ജനിപ്പിക്കുകയും അതിലൂടെ ധാര്‍മ്മികമായ ഒറ്റപ്പെടുത്തല്‍ പൂര്‍ണ്ണമാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: