മീററ്റ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഏഷ്യാ കപ്പില്‍ പാക് ടീമിന്റെ വിജയത്തില്‍ ആഹ്ലാദിച്ചതിന് 67 വിദ്യാര്‍ത്ഥികളെ മീററ്റ് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കി.
സ്വാമി വിവേകാനന്ദ സുബാര്ത്ഥി യൂമിവേഴ്സിറ്റിയിലാണ് സംഭവം. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ആഘോഷിക്കുകയും ചെയ്ത കാശ്മീരി വിദ്യാര്‍ത്ഥികളും മറ്റു കുട്ടികളും തമ്മില്‍ അടിനടന്നിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കല്ലേറുമുണ്ടായി. ഇവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മറുപക്ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികളൊന്നുമെടുത്തില്ല.
പാകിസ്ഥാനനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ഹോസ്റ്റലില്‍ സാധനങ്ങള്‍ തകര്‍ത്തെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്താക്കലിന് നല്കുന്ന വിശദീകരണം.
200ഓളം കാശ്മീരി വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗ്, നിയമവിഭാഗങ്ങളിലായി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നുണ്ട്. വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ എളുപ്പം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള പ്രദേശമായ മീററ്റില്‍ വിഷയം കൂടുതല്‍ സക്ഷങ്കീര്ണമാകുമോ എന്ന ആസങ്കയിലാണ് സര്‍വ്വകലാശാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: