കൊച്ചി: അമൃതാനന്ദമയി മഠത്തിനെതിരെ കുപ്രചാരണം നടത്തുന്ന ശക്തികളെ കരുതിയിരിക്കണമെന്ന് സംസ്ഥാന മാര്‍ഗ്ഗദര്‍ശക മണ്ഡലം അഭിപ്രായപ്പെട്ടു. ഹൈന്ദവ നവോഥാനത്തിനായി എക്കാലത്തും പ്രവര്‍ത്തിക്കുന്ന സന്യാസിമാരെയും ആശ്രമങ്ങളെയും അധിക്ഷേപിക്കുന്ന പ്രവണത വീണ്ടും തലപൊക്കിയിരിക്കുകയാണ്. ചില തത്പര കക്ഷികളും ചുരുക്കം ചില ദൃശ്യമാധ്യമങ്ങളും നടത്തുന്ന കുപ്രചാരണം ഹൈന്ദവ സമാജത്തിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഗൂഢപദ്ധതിയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണം ഒറ്റപ്പെട്ട സംഭവമല്ല. ഇതിന്റെ പിന്നില്‍ മതമൗലികവാദ ശക്തികളും ദേശവിരുദ്ധശക്തികളും ആസൂത്രിതമായി നടത്തുന്ന ഗൂഢനീക്കമുണ്ട്. കേരളത്തിലെ സന്യാസി സമൂഹം മാതാ അമൃതാനന്ദമയി മഠത്തോടൊപ്പം ഐക്യത്തോടെ അണിചേരുവാന്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ആഹ്വാനം ചെയ്തു.
കേരളത്തിലെ പ്രമുഖ സന്യാസിമാര്‍ മാര്‍ച്ച് 28ന് ആശ്രമം സന്ദര്‍ശിക്കുമെന്നും മാര്‍ഗദര്‍ശക മണ്ഡലം ആലുവയില്‍ കൂടിയ സംസ്ഥാന സമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: