Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണ്ണിനെ സ്നേഹിച്ച ‘നാല്‌ പെണ്ണുങ്ങള്‍’

Janmabhumi Online by Janmabhumi Online
Feb 21, 2014, 08:46 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

മണ്ണിനെ മനസ്സറിഞ്ഞ്‌ സ്നേഹിച്ചാല്‍ ചതിക്കില്ലെന്നാണ്‌ വിശ്വാസം! ആ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട്‌ മണ്ണില്‍ പൊന്നുവിളയിക്കുകയാണ്‌ നാലു പെണ്ണുങ്ങള്‍…!!

നാലുപേരും നാലുപ്രായത്തിലുള്ളവര്‍….

നാലു സാഹചര്യത്തില്‍ ജീവിക്കുന്നവര്‍…….

എന്നാല്‍ ഇവര്‍ ഒരൊറ്റ മനസ്സുമായി പ്രയത്നിച്ചപ്പോള്‍ നേടിയെടുത്തത്‌ നൂറുമേനി വിജയം.

തൃശൂര്‍ ജില്ലയിലെ വെട്ടുകാട്‌ ഗ്രാമത്തിലെ ജിഷ, നിഷ, സൗമ്യ, ഓമന എന്നിവരാണ്‌ അസാദ്ധ്യമെന്നു കരുതിയതിനെ സാദ്ധ്യമാക്കി മാറ്റിയിരിക്കുന്നത്‌. സുവര്‍ണ്ണോദയം കുടുംബശ്രീയിലെ അംഗങ്ങളായ ഇവര്‍ മണ്ണൂര്‍ മണലി പാടശേഖരത്തില്‍ കൃഷിയിറക്കി കൊയ്തെടുത്തത്‌ നൂറുമേനിയുടെ വിളവാണ്‌.

പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന ആപ്തവാക്യം ഇവരുടെ ജീവിതത്തില്‍ അക്ഷരം പ്രതി ശരിയാവുകയായിരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത്‌ ആദ്യരണ്ട്‌ വര്‍ഷം കൃഷിയിറക്കിയതും കനത്ത നഷ്ടത്തിലാണ്‌ കലാശിച്ചത്‌. എങ്കിലും തോറ്റു പിന്മാറുവാന്‍ തയ്യാറാവാതെ മൂന്നാം തവണയും രണ്ടും കല്‍പ്പിച്ച്‌ കൃഷിയിറക്കുകയായിരുന്നു.

കൃഷിയിറക്കാന്‍ തീരുമാനിച്ചപ്പോഴേ അറിവും അനുഭവവും ഉള്ളവര്‍ ഉപദേശിച്ചു. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ എന്തിനാണ്‌ വീണ്ടും ഇറങ്ങുന്നതെന്നായിരുന്നു അവരുടെ ചോദ്യം. പല അര്‍ത്ഥത്തിലും അതായിരുന്നു ശരിയും! മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട ഒരു നാടാണ്‌ വെട്ടുകാട്‌. കുന്നും ചെരിവുകളും നിറഞ്ഞ പ്രദേശങ്ങള്‍…

ഒഴുകിയെത്തുന്ന മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാത്ത സ്ഥലത്താണ്‌ നൂറുപറയ്‌ക്ക്‌ നെല്‍വയല്‍ കിടക്കുന്നത്‌. മഴപെയ്താല്‍ വെള്ളം പാടത്തേക്ക്‌ എത്തും എന്നതിനുപുറമേ പാടത്ത്‌ കൃഷിക്ക്‌ വേനല്‍ക്കാലങ്ങളില്‍ ആവശ്യത്തിന്‌ വെള്ളം കിട്ടാറില്ല എന്നതും വലിയ പോരായ്മയാണ്‌. ഇത്തരം ഒരു പാടത്തിന്റെ ഇരുപതുപറ ഭാഗം പാട്ടത്തിനെടുത്ത്‌ നാലു സ്ത്രീകള്‍ നെല്‍കൃഷി ചെയ്യാനിറങ്ങും എന്നു പറഞ്ഞാല്‍ ആരായാലും ഒന്ന്‌ നിരുത്സാഹപ്പെടുത്തും.
പോരാത്തതിന്‌ രണ്ടുവര്‍ഷം കൃഷിചെയ്തിട്ടും പരാജയപ്പെട്ട സ്ഥലത്ത്‌ മൂന്നാം വര്‍ഷവും കൃഷിചെയ്യാന്‍ ഇറങ്ങുക എന്നുവച്ചാല്‍ അതൊരു സാഹസംതന്നെയാണ്‌. അതും നിര്‍ദ്ധനരായ നാലു സ്ത്രീകള്‍. എന്നാല്‍ ഏറെ പ്രതിസന്ധികളെ അതിജീവിച്ച്‌ ഇവര്‍ ഇറക്കിയ മുണ്ടകന്‍ കൃഷി മുന്‍ വര്‍ഷങ്ങളിലെ എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരമായി നൂറുമേനി കൊയ്തെടുക്കാനായി.

കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുവാനായിരുന്നു ഇവര്‍ നേരിട്ട പ്രധാന പ്രശ്നം. പാടശേഖരത്തിനു സമീപത്തുകൂടി ഒഴുകുന്ന കനാല്‍ ബലപ്പെടുത്താത്തുമൂലം കൃഷിയിടത്തിലേക്ക്‌ വെള്ളം കയറിയാണ്‌ മുന്‍വര്‍ഷങ്ങളിലെ കൃഷി നശിച്ചുപോയത്‌. ഇത്തവണ ഇറക്കിയ കൃഷിയിലെ നാലുപറയോളം ഭാഗം വെള്ളംകയറി നശിച്ചുപോയിരുന്നു. കൃഷിയിടത്തിലേക്ക്‌ ആവശ്യമായ വെള്ളം സമീപത്തുള്ള കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പുചെയ്താണ്‌ ഉപയോഗിച്ചിരുന്നത്‌. 100 പറ കൃഷിചെയ്യാവുന്ന ഈ പാടശേഖരത്തില്‍ ഇവരല്ലാതെ മറ്റാരുംതന്നെ കൃഷിയിറക്കുവാന്‍ ധൈര്യപ്പെട്ടില്ല എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. മുന്‍വര്‍ഷങ്ങളിലെല്ലാം കനത്തനഷ്ടം വന്നിട്ടും കൃഷിയോടുള്ള അടങ്ങാത്ത താത്പര്യംകൊണ്ടുമാത്രമാണ്‌ മൂന്നാമതും കൃഷിയിറക്കിയത്‌. പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ്‌ ഇവര്‍ കൃഷിചെയ്യുന്നത്‌.

കൃഷിനഷ്ടം സംഭവിച്ചിട്ടും കൃഷിവകുപ്പില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും ഇന്നേവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. കൊയ്തു കഴിഞ്ഞ പാടത്ത്‌ ഇനിയുള്ള സമയങ്ങളില്‍ ചെണ്ടുമല്ലിക കൃഷിയിറക്കുവാനാണ്‌ ഇവരുടെ ആലോചന. അതിനുള്ള സൗകര്യങ്ങള്‍ കൃഷിവകുപ്പ്‌ ഒരുക്കിത്തരണമെന്നാണ്‌ ഇവരുടെ ആവശ്യം.

നെല്‍കൃഷിക്കു പുറമെ പച്ചക്കറി കൃഷിയും വിവിധ സ്ഥലങ്ങളിലായി ഇവര്‍ നടത്തിവരുന്നുണ്ട്‌. എല്ലാകൃഷിയും പാട്ടത്തിന്‌ എടുത്ത സ്ഥലങ്ങളിലാണ്‌ ചെയ്യുന്നത്‌. മൂന്നേക്കര്‍ സ്ഥലത്ത്‌ കൈപ്പയും ഒരേക്കര്‍ സ്ഥലത്ത്‌ പയര്‍, കുമ്പളം, മത്തന്‍ എന്നീ വിളകളും ഇറക്കിയിരുന്നു. ജൈവവളം ഉപയോഗിച്ചുള്ള രീതിയാണ്‌ ഇവര്‍ എല്ലാ കൃഷിയിടത്തിലും നടത്തിവരുന്നത്‌.

‘ചേറിലാണ്‌ നമ്മുടെ ചോറ്‌’ എന്ന വിശ്വാസത്തിലൂന്നി, വെയിലും മഴയും മറന്ന്‌ പാടത്തും പറമ്പിലും പണിയെടുത്ത്‌ ജീവിതം പടുത്തുയര്‍ത്തുകയാണ്‌ നാലുപേരും. മണ്ണൂര്‍മണലിപ്പാടശേഖരത്തില്‍ ചെണ്ടുമല്ലിക പൂത്തുനില്‍ക്കുന്ന ഇവരുടെ വരുംകാല സ്വപ്നത്തിനായി നമുക്കും കാത്തിരിക്കാം.

രാജേഷ്‌ കുറുമാലി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

India

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

India

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

India

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

India

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies