Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മദൂരില്‍ കൊല്ലപ്പെട്ട അനഘദാസ്‌ ലൗ ജിഹാദിന്റെ പുതിയ ഇര

Janmabhumi Online by Janmabhumi Online
Feb 15, 2014, 10:15 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: കര്‍ണാടക മദൂരിലെ ചിറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ്‌ മൂലേതറയില്‍ ദാസന്റെ മകള്‍ അനഘദാസ്‌(16) ലൗജിഹാദ്‌ റാക്കറ്റിന്റെ വയനാട്ടിലെ പുതിയ ഇര.

പ്രണയം നടിച്ച്‌ അനഘയെ വിവാഹം ചെയ്യുമെന്ന്‌ ഉറപ്പിച്ചായിരുന്നു വെള്ളിയാഴ്‌ച്ച രാവിലെ പുല്‍പള്ളി മാരപ്പന്‍മൂല പുലിക്കപറമ്പില്‍ മൂസയുടെ മകന്‍ അബ്ദുറഹ്മാന്‍(23) അനഘയുമായി മോട്ടോര്‍ സൈക്കിളില്‍ ഗുണ്ടല്‍പേട്ടയിലെത്തിയത്‌. സ്ക്കൂളിലേക്കെന്നും പറഞ്ഞ്‌ ഇറങ്ങിയ അനഘ മരിച്ചതായാണ്‌ പിന്നീട്‌ ലഭിക്കുന്ന വിവരം.

പീഡനത്തിന്‌ ഇരയായ അനഘ, തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന്‌ പറഞ്ഞിരുന്നതായി അബ്ദുറഹിമാന്‍ കര്‍ണ്ണാടകപോലീസിനോട്‌ പറഞ്ഞു. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന്‌ അനഘ ബഹളംവെച്ചപ്പോള്‍ വിവാഹം കഴിക്കാമെന്ന്‌ പ്രതിസമ്മതിക്കുകയും പിന്നീട്‌ തൊട്ടടുത്ത ചിറയില്‍ കുളിക്കാനിറങ്ങുകയുമായിരുന്നു. കുളിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ്‌ പ്രതി കര്‍ണ്ണാടകപോലീസിന്‌ നല്‍കിയിട്ടുള്ള മൊഴി.

ഇരുവരും മദൂരിലുള്ളപ്പോള്‍ തൊട്ടടുത്ത്‌ കാറിലുണ്ടായിരുന്ന നാലംഗ മലയാളി സംഘത്തെകുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. അബ്ദുറഹ്മാന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഇവര്‍ സ്ഥലത്തെത്തിയതെന്നും പോലീസ്‌ കരുതുന്നു. അനഘയുടെ മരണത്തോടെ ഈ സംഘം അപ്രത്യക്ഷമാകുകയായിരുന്നു.

സിനിമാരംഗത്തെ ആര്‍ട്ടിസ്റ്റെന്ന്‌ സ്വയം പരിചയപെടുത്തിയ ഇയാളുടെ ഫേസ്ബുക്ക്‌ പേജില്‍ മലയാളത്തിലെ പ്രമുഖ സിനിമാനടന്മാരോടൊപ്പമുള്ള ചിത്രങ്ങളുണ്ട്‌. ഈ ചിത്രങ്ങളുപയോഗിച്ച്‌ പല പെണ്‍കുട്ടികളെയും ഇയാള്‍ വലയില്‍ വീഴ്‌ത്തിയതായും പറയുന്നു.

കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥിയും പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ മുന്‍ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അബ്ദുറഹ്മാന്‌ നാട്ടിലെ പല പെണ്‍കുട്ടികളുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നുവത്രെ. മയക്ക്‌ മരുന്ന്‌-കഞ്ചാവ്‌ ഇടനിലക്കാരന്‍കൂടിയാണ്‌ പ്രതി. നിരവധി പോലീസ്‌ കേസുകള്‍ ഇയാളുടെ പേരിലുണ്ട്‌. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ അബ്ദുറഹ്മാന്‌ ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ സ്വഭാവം തൃപ്തികരമല്ലെന്നാണ്‌ അധികൃതര്‍ രേഖപെടുത്തിയിട്ടുള്ളത്‌.

വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇയാളുടെ കൂട്ട്പ്രതികളെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. വയനാട്ടില്‍ സെക്സ്‌ റാക്കറ്റ്‌ മൂലം കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സ്ക്കൂള്‍-കോളേജ്‌ വിദ്യാര്‍ത്ഥിനികളുടെ എണ്ണം കൂടിവരികയാണ്‌. സംശയകരമായ സാഹചര്യങ്ങളില്‍ ഇണകളെ കണ്ടെത്തിയാല്‍ ചോദ്യം ചെയ്യാന്‍പോലും നാട്ടുകാര്‍ ഭയക്കുന്നതായി ഇടക്കാല അനുഭവങ്ങള്‍ കാണിക്കുന്നു.

പ്രതി അബ്ദുറഹിമാന്‍ റിമാന്റില്‍

കല്‍പ്പറ്റ : പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസി(16)നെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പ്രതി അബ്ദുറഹിമാന്‍ മൊഴി നല്‍കിയതായി കര്‍ണ്ണാടക പോലീസ്‌ പറഞ്ഞു. ഗുണ്ടല്‍പേട്ട ഒന്നാംക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ റിമാന്‍ഡ്‌ ചെയ്തു. വയനാട്‌ കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ്‌ മൂലേതറയില്‍ ദാസന്റെ മകള്‍ അനഘദാ(16)സിനെയാണ്‌ പുല്‍പള്ളി മാരപ്പന്‍മൂല പുലിക്കപറമ്പില്‍ മൂസയുടെ മകന്‍ അബ്ദുറഹ്മാ(23) ന്‍ കൊലപ്പെടുത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ ഇയാളെ ഗുണ്ടല്‍പേട്ട പോലീസിന്റെ പിടികൂടിയിരുന്നു.

അബ്ദുറഹിമാന്‍ പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ ഗുണ്ടല്‍പേട്ടയിലെത്തിച്ച്‌ ബലാത്സംഗം ചെയ്ത്‌ കൊലപെടുത്തി എന്നാണ്‌ പോലീസ്‌ പറയുന്നത്‌. വിവാഹം ചെയ്യാമെന്ന ഉറപ്പ്‌ പാലിക്കണമെന്ന്‌ അനഘ അവിടെ വെച്ച്‌ അബ്ദുറഹിമാനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍തയ്യാറാകാതിരുന്ന പ്രതി തന്ത്രം പ്രയോഗിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന്‌ സമ്മതിച്ച്‌ അനഘയെ സമാധാനിപ്പിച്ചു തുടര്‍ന്ന്‌ തൊട്ടടുത്തുള്ള ചിറയിലേക്ക്‌ കൊണ്ട്‌ പോവുകയായിരുന്നു. അവിടെ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുക്കി ക്കൊല്ലുകയായിരുന്നു. ഇതിനുശേഷം അനഘയെ ചിറയില്‍ നിന്ന്‌ കരക്ക്‌ കയറ്റി കിടത്തി ആളെ വിളിച്ചുകൂട്ടുകയായിരുന്നു. യഥാര്‍ത്ഥ്യം മനസിലാക്കിയ നാട്ടുകാര്‍ അബ്ദുറഹിമാനെ പോലീസിന്‌ കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ ചുറ്റിത്തിരിയുന്നത്‌ ഗ്രാമവാസികള്‍ കണ്ടിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സമൂഹ മാധ്യമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies