ചേര്‍ത്തല: എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. പകരം യോഗം പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സര്‍വ സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നുള്പ്പെടെയുള്ള നാല് പ്രമേയങ്ങള്‍ നേതൃയോഗം അംഗീകരിച്ചു.
എസ്എന്‍ഡിപി എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലം ഇതുവരെ സമുദായത്തിന് ലഭിച്ചിട്ടില്ല. കാലങ്ങളായി ഈഴവ-തീയ്യ സമുദായം സമസ്ത മേഖലകളിലും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സാമൂഹ്യ നീതി ഉയര്‍ത്തിപ്പിടിച്ച് സമുദായ അംഗങ്ങളില്‍ നിന്നും ദലിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമായി മതേതര സ്വഭാവമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിന് യോഗം പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കും.
ഭൂരിപക്ഷ സമുദായത്തിന്റെ കൂട്ടായ്മ അനിവാര്യമായിരിക്കുകയാണ്. ന്യൂനപക്ഷ സമൂഹം സംഘടിത ശക്തി ഉപയോഗിച്ച് അധികാര രാഷ്ട്രീയത്തിലൂടെ ഖജനാവിന്റെ ഭൂരിഭാഗവും കൊണ്ടുപോകുമ്പോള്‍ ഭൂരിപക്ഷ സമൂഹ്യ അസന്തുലിതാവസ്ഥയ്ക്ക് വഴി വെയ്ക്കുന്നു. ഇതിനെതിരെ ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം ഉണ്ടാവണം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ റിക്രൂട്മെന്റ് ബോര്‍ഡിന് വിടുമ്പോള്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 18 ശതമാനം സീറ്റുകള്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി കൊടുക്കുവാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. 18 ശതമാനം സീറ്റുകള്‍ സംവരണ സമുദായങ്ങള്‍ക്കായി നല്‍കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: