ചങ്ങനാശ്ശേരി: പുളിയിളക്കത്തിന് നെല്‍കൃഷിക്ക് നീറ്റുകക്കയും കുമ്മായവും ഇടുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് നെല്‍കൃഷി ഉല്പ്പാദകസമിതികളുടെ കോര്‍ഡിനേഷന്‍ സൊസൈറ്റി സര്‍ക്കാരിന് നിവേദനം നല്കി.
പുഞ്ചകൃഷി ഇറക്കിയിരിക്കുന്ന നീലം പേരൂര്‍ കൃഷിഭവന് പരിധിയില്‍പെട്ട തെക്കേ കോഴിച്ചാലും വടക്കേ കോഴിച്ചാല്‍ പാടശേഖരവും കാവാലം, നെടുമുടി, ചമ്പക്കുളം, കൈനകരി, കൃഷിഭവന്, പരിധികളില്‍ വരുന്ന കടന്ന കാട്ടുപാടശേഖരം, മാഞ്ഞൂര്‍ പാടശേഖരം, പഴയകരി പാടശേഖരം, പുത്തന്കരിപാടശേഖരം, വള്ളോകാട് പാടശേഖരം, വെണ്ണേലി പാടശേഖരം, നാല്കെട്ട് പാടശേഖരം, തുടങ്ങിയിടങ്ങില്‍ വിത കഴിഞ്ഞ് ഇരുപത് ദിവസത്തില്‍ താഴെ പ്രായമായ നെല്ചെടികള് പുളിദോഷം മൂലം നശിക്കുന്നുണ്ട്. പുളിയിളക്കത്തിന് പരിഹാരം കാണാന്‍ കുമ്മായം ഇട്ടാല്‍ മതിയാകുമെന്നാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്. പരമ്പരാഗതമായി ചെയ്യുന്നതും അതാണ്. ഡോളോമെറ്റോ, ഉപ്പോ, ബ്ലീച്ചിംഗ്പൗഡറോ ഇതിന് പകരമാവില്ലെന്നും കൃഷിക്കാര്‍ പറയുന്നു. ഒരേക്കര്‍ നിലത്തില്‍ നീറ്റുകക്കാ ഇടണമെങ്കില്‍ കക്കായുടെ വിലയും കക്കാഇടുന്ന നിലവും ഉള്‍പ്പെടെ ആയിരത്തി അറുനൂറോളം രൂപ വരും. കൃഷി ഭവനുകളുടെ പരിധികളില്‍ വരുന്ന തെക്കേ കോഴിച്ചാല്‍, വടക്കേ കോഴിച്ചാല്‍, കാവാലം, കിഴക്കുപുറം കൃഷിഭവന്റെ കീഴില്‍ വരുന്നതും ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയിലും വ്യാപകമായ പുളിദോഷം മൂലം നെല്ച്ചെടിക്കാവശ്യമായ നീറ്റുകക്കാ ഇടുന്ന കര്‍ഷകര്‍ക്ക് കുമ്മായവിലയും കൂലിച്ചിലവും കൂടി ഏക്കര്‍ ഒന്നിന് 1600 രൂപ ചെലവു വരും.
കുമ്മായ വ്യവസായികളോടു നീറ്റുകക്കയും കുമ്മായവും വാങ്ങിയ കര്‍ഷകര്‍ ബില്ല് കൃഷിഭവനുകളില്‍ ഹാജരാക്കുമ്പോള്‍ അതാതു കൃഷിക്കാരുടെ നിലവിലുള്ള അക്കൗണ്ടിലേക്ക് തുക അനുവദിച്ചുതരണമെന്നും നീറ്റുകക്ക ഇടീല് ചെലവ് ന്യായമായ തുക ഏക്കര്‍ അടിസ്ഥാനത്തില കര്‍ഷകര്‍ക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും നെല്ലുല്പ്പാദകസമിതികളുടെ കോര്‍ഡിനേഷന്‍ സൊസെറ്റി സെക്രട്ടറി കെ.പി മണിയന് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: