Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തരംഗമായി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 12:05 am IST
in Vicharam

പത്തുമണിക്കൂര്‍പോലും നരേന്ദ്രമോദിക്ക്‌ കേരളത്തില്‍ ചിലവഴിക്കേണ്ടിവന്നില്ല. വിവിധവിഭാഗം ജനങ്ങളെ കയ്യിലെടുത്തു. കേരളത്തിന്റെ ദുരവസ്ഥയ്‌ക്കറുതിവരുത്താന്‍ ഉപായങ്ങള്‍ നിരത്തി. രണ്ടുമഹാസമ്മേളനങ്ങളില്‍ പങ്കടുത്ത മോദി പ്രശ്നങ്ങളും അതിനുത്തരവാദികളാരെന്നും വിശദീകരിച്ചു. ഒരു മാറ്റം, അത്‌ കേന്ദ്രഭരണത്തില്‍ മാത്രമല്ല കേരളത്തിലും അനിവാര്യമാണെന്ന്‌ അടിവരയിട്ടു. മൂന്നാംമുന്നണിക്കായി മുറവിളികൂട്ടുന്നവരോടായി അത്‌ വേണ്ടത്‌ കേരളത്തിലാണെന്ന്‌ ഓര്‍മിപ്പിച്ചു.

കേരളത്തില്‍ ബിജെപി സംഘടിപ്പിച്ചതില്‍ വച്ച്‌ ഏറ്റവും വലിയ റാലിയാണ്‌ ശംഖുമുഖത്ത്‌ നടന്നത്‌. മാറ്റത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്‌ മോദിയുടെ പ്രസംഗത്തിലാകെ മുഴങ്ങിയത്‌. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ദുരിതവും ദുഃഖവും വിളയുന്നതിലേക്കാണ്‌ അദ്ദേഹം വിരല്‍ ചൂണ്ടിയത്‌. തൊഴിലില്ലാത്ത യുവാക്കള്‍ അന്യസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും പോകേണ്ടിവരുന്നതെന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഉത്തരം കേള്‍വിക്കാരില്‍ നിന്നുതന്നെ തേടുകയായിരുന്നു മോദി. ഇതിനുത്തരവാദി ബിജെപിയല്ല. കേരളം മാറിമാറി ഭരിച്ച കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമാണ്‌. കൃഷിയില്ല, വ്യവസായമില്ല, വൈദ്യുതിയില്ല. ഐടി മേഖലയും മുരടിച്ചു. കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഓഫീസുകളില്‍ കമ്പ്യൂട്ടറുകള്‍ നിരനിരയായുണ്ട്‌. കമ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ തടയാന്‍ ശ്രമിച്ചതാണ്‌ കേരളം ഐടി മേഖലയില്‍ പിന്നോട്ടടിച്ചത്‌. കേരളത്തിന്റെ പകുതി സ്ഥലംപോലും കൃഷിക്ക്‌ ഉപയോഗിക്കുന്നില്ല. രാജ്യമാകെയുള്ള സ്ഥിതിയും അതുതന്നെ.
വിനോദസഞ്ചാരമേഖലയിലും സ്ഥിതി മറിച്ചല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ സഞ്ചാരികള്‍ ഒഴികി എത്തേണ്ടതാണ്‌. അതുണ്ടാകുന്നില്ല. പരമ്പരാഗതമായ ചികിത്സാ സമ്പ്രദായങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഉപയോഗിച്ച്‌ ആരോഗ്യവിനോദ സഞ്ചാരവും ദരിദ്രമാക്കി. എല്ലാരംഗത്തും മുരടിപ്പാണ്‌ കേരളത്തില്‍. കാഴ്ചപ്പാടും ഇഛാശക്തിയുമില്ലാത്ത ഭരണത്തിന്റെ ദുരന്തമാണിത്‌.

കന്യാകുമാരിയിലേക്കുള്ള സന്ദര്‍ശകര്‍, ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ കോടിക്കണക്കിനാണ്‌. അവര്‍ക്കുവേണ്ട സഹായവും സൗകര്യവും നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തെ വിമര്‍ശിക്കാന്‍ മോദിക്ക്‌ അവകാശമുണ്ട്‌. രാജ്യത്തിന്റെ വിനോദസഞ്ചാരവികസനത്തിന്‌ ലോകമാസകലം ആയിരക്കണക്കിന്‌ കോടി രൂപ ചെലവാക്കുന്നു. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ നാലുകോടി ശബരിമല തീര്‍ത്ഥാടകരെത്തുന്നു. ഈ തീര്‍ത്ഥാടന ഒരു നയാപൈസയുടെ ചെലവുപോലും കേന്ദ്രം നല്‍കുന്നില്ല. ജമ്മുകാശ്മീരിലെ വൈഷ്ണവദേവക്ഷേത്ര തീര്‍ത്ഥാടനത്തിന്‌ സര്‍ക്കാര്‍ സൗകര്യം നല്‍കുന്നു. തിരുപ്പതി തീര്‍ത്ഥാടനത്തിനും സര്‍ക്കാര്‍ സംവിധാനമുണ്ട്‌. ഹജ്ജ്‌ തീര്‍ഥാടനത്തിനും സര്‍ക്കാര്‍ സഹായമുണ്ട്‌. എന്നാല്‍ ശബരിമലയോട്‌ കടുത്ത അവഗണനയല്ലെ അനുഭവം.

ഇതൊക്കെ ചൂണ്ടിക്കാട്ടിയ മോദി കേരളത്തിലെ കേസുകളിലേക്കും വിരല്‍ ചൂണ്ടി. കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടെ ദാരുണമായ കൊലപാതകം, മാറാട്‌ കൂട്ടക്കൊല, ഏറ്റവും ഒടുവിലിതാ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും തമസ്ക്കരിക്കാന്‍ നോക്കുന്നതിലേക്കും തുടരന്വേഷണം തടയുന്നതിനും ഇരുമുന്നണികളുടെയും കള്ളക്കളികളിലേക്കും മോദി വിരല്‍ചൂണ്ടുകയുണ്ടായി. അത്‌ പറയാന്‍ ഏറ്റവും യോഗ്യനും അര്‍ഹനും മോദി തന്നെ. ഒരു വ്യാഴവട്ടത്തിന്‌ മുമ്പ്‌ ഗുജറാത്തിലുണ്ടായ സംഭവത്തിന്റെ പേരില്‍ മോദിയെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുകയാണല്ലൊ. മോദി പങ്കെടുക്കുന്ന ചടങ്ങിലോ സഞ്ചരിക്കുന്ന വിമാനത്തിലോ ഇരിക്കാന്‍ മടിക്കുന്ന രാഷ്‌ട്രീയ അയിത്തം അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യചടങ്ങ്‌ കൊച്ചി കായല്‍ സമ്മേളന സ്മരണ ശതാബ്ദിയാണ്‌. അയിത്ത ജാതിക്കാരനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ തനിയാവര്‍ത്തനമാണ്‌ രാഷ്‌ട്രീയരംഗത്ത്‌ തന്നോട്‌ കാട്ടുന്നതെന്ന്‌ തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല.

ചെറുപ്പത്തില്‍ തന്നെ പോറ്റിയത്‌ വീടുകളില്‍ അടുക്കളപ്പണിചെയ്ത അമ്മയാണ്‌. പിന്നീട്‌ റെയില്‍വേസ്റ്റേഷനില്‍ ചായവിറ്റാണ്‌ കുടുംബത്തെ സഹായിച്ചത്‌. സാമൂഹ്യരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അനുഭവപ്പെട്ട ദുഖങ്ങളാണ്‌ സാമൂഹ്യസേവനങ്ങളിലേക്കും രാഷ്‌ട്രീയത്തിലും പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കിയതെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

വരാന്‍ പോകുന്ന ദശകം ദളിതരുടേതാണെന്നു മോദി പറയുമ്പോള്‍ അടങ്ങാത്ത കയ്യടിയാണുണ്ടായത്‌. 60 വര്‍ഷമായി വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം നടത്തിയവര്‍ രാജ്യത്ത്‌ വിഷവിത്തു വിതയ്‌ക്കുകയായിരുന്നു. സമൂഹത്തില്‍ വിഷവിത്ത്‌ വിതയ്‌ക്കാന്‍ മാത്രമേ രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടിനു കഴിയൂ. നൂറു ദിവസം കഴിയുമ്പോള്‍ ഡല്‍ഹിയില്‍ ഭരണമാറ്റമുണ്ടാകും. ’60 കൊല്ലത്തെ രാജ്യത്തിന്റെ നേട്ടം ഒരു കുടുംബത്തിന്റേതാണെന്നാണു ചിലര്‍ പറയുന്നത്‌. നിങ്ങള്‍ തീരുമാനിച്ചാല്‍ എന്റെ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്കു കഴിയും. എന്റേത്‌ വലിയ കുടുംബമാണ്‌. ദളിതരും പീഡിതരും പിന്നാക്കക്കാരും ആദിവാസികളും ഉള്‍പ്പെട്ട എന്റെ മുന്നിലിരിക്കുന്ന നിങ്ങളാണ്‌ നമ്മുടെ കുടുംബം എന്നു മോദി പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയുണ്ട്‌. അര്‍പ്പണ ബോധമുണ്ട്‌.

താനിപ്പോഴും തൊട്ടുകൂടായ്‌മയുടെ ഇരയായി സമൂഹത്തില്‍ ജീവിക്കുകയാണെന്ന്‌, പ്രോഗ്രാം നോട്ടീസില്‍ പേരുണ്ടായിട്ടും വിട്ടുനിന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ പേരു പരാമര്‍ശിച്ചു മോദി പറഞ്ഞു. ശ്രീനാരായണഗുരുവില്ലായിരുന്നുവെങ്കില്‍ കേരളം ഇന്നത്തെ രീതിയില്‍ വിദ്യാഭ്യാസ പുരോഗതി നേടില്ലായിരുന്നു. ഡല്‍ഹിയില്‍ ഭരണമാറ്റമുണ്ടാകും. നീതിക്കുവേണ്ടി യാചിക്കാന്‍ ഇനി സമയമില്ല, നീതി ജന്മാവകാശമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മറൈന്‍ഡ്രൈവില്‍ മോദി , മോദി എന്നാര്‍ത്തുവിളിച്ച പതിനായിരങ്ങളെ സാക്ഷിനിറുത്തി കെപിഎംഎസിന്റെ കൊച്ചി കായല്‍ സമ്മേളന ശതാബ്ദി സംഗമം ചടങ്ങിനേയും മോദിയേയും വിമര്‍ശിച്ചവര്‍ക്ക്‌ കനത്ത പ്രഹരമായി.

പ്രസംഗത്തിനു തുടക്കവും ഒടുക്കവും മലയാളത്തിലാക്കി മോദി ആളുകളെ കൈയിലെടുത്തു. മടങ്ങുമ്പോള്‍ എല്ലാവരോടും കുശലം പറഞ്ഞു കൈകൊടുത്തു പോകാനും മോദി ശ്രമിച്ചു. തമ്പുരാക്കന്മാരാല്‍ നയിക്കപ്പെടുന്ന ശൈലിമാറ്റാന്‍ ഒരുമിച്ചു നീങ്ങാന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടശന്‍ ആഹ്വാനം ചെയ്തു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ ഐക്യമാണ്‌ എസ്‌എന്‍ഡിപിയുടെ ലക്ഷ്യം. അധികാരത്തിന്റെ ചെങ്കോലേന്താന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാം. അതിനു ആരുടെയും വാലായും ചൂലായും നില്‍ക്കേണ്ട. മോദിയെങ്കില്‍ മോദി. ഭരണം ലഭിക്കുമ്പോള്‍ കൊച്ചിയില്‍ ഈ കടല്‍ക്കരയില്‍ വന്നതും ഈ കറുമ്പന്‍മാരെ കണ്ടതും മോദി മറക്കരുതെന്നും പറഞ്ഞ വെള്ളാപ്പള്ളിക്ക്‌ മറുപടി നല്‍കുന്നതുപോലെയായിരുന്നു മോദിയുടെ വാക്കുകള്‍. “അടുത്തിടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടികജാതിക്കാരനും പണ്ഡിതനുമായ ഒരു ചെറുപ്പക്കാരനെയുമാണ്‌ ജയിപ്പിച്ചത്‌. രണ്ടാമത്തേതാകട്ടെ ഒരു മത്സ്യത്തൊഴിലാളിയും.” വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന്‌ നിര്‍ബന്ധമുള്ള ഒരു പ്രസ്ഥാനത്തിന്റെ സത്യസന്ധമായ വാക്കും പെരുമാറ്റവും രാജ്യത്തിന്‌ പ്രതീക്ഷ നല്‍കുന്നത്‌ തന്നെയാണ്‌. മോദി ഇളക്കിമറിച്ച കേരളമണ്ണില്‍ നൂറുമേനി കൊയ്യുന്നകാലം വിദൂരമല്ലെന്നുതന്നെയാണ്‌ തളിയുന്നത്‌.

കെ. കുഞ്ഞിക്കണ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.