ഒരാള്‍ ഇരുട്ടത്തു നടന്നുപോകുമ്പോള്‍ ഒരു മുള്ളുകൊണ്ടു. അതിനാല്‍ പിന്നീട് വളരെ ശ്രദ്ധയോടെയാണ് മുന്നോട്ടുപോയത്. അങ്ങനെ അടുത്തുള്ള കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടു. മുള്ളുകൊണ്ടില്ലായിരുന്നുവെങ്കില് അത്ര ശ്രദ്ധിക്കില്ല. കുഴിയില്‍ വീഴുകയും ചെയ്യും. മക്കളേ, ചെറിയ ദുഃഖം വലിയ അപകടത്തില്‍നിന്നു നമ്മളെ രക്ഷപ്പെടുത്തുന്നു. ശരിയായ ശ്രദ്ധയോടെ നീങ്ങുന്നവര്‍ ദുഃഖത്തെയെല്ലാം അതിജീവിച്ചു നിത്യമായ ആനന്ദത്തെ പ്രാപിക്കുന്നു. നിത്യത്തെ അറിഞ്ഞവര്‍ക്ക്, സത്യത്തെ സാക്ഷാത്കരിച്ചവര്‍ക്ക് ദുഃഖമില്ല. അവര്ക്കാനന്ദം മാത്രമേയുള്ളൂ. ഞാന്‍ ശരീരമെന്ന് കാണുമ്പോഴാണ് ദുഃഖം. എന്നാല്‍ അതേശരീരത്തെ നിത്യാനന്ദത്തിന്റെ ലോക ത്തി ലേക്കെത്തുവാനുള്ള ഉപാധിയായിക്കണ്ടാല് പ്രശ്നമില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: