ഈ ഭൗതികലോകത്തിലിരുന്നുകൊണ്ടുതന്നെ ആനന്ദത്തിന്റെ ലോകം കണ്ടെത്തണം. നാളെയെക്കുറിച്ചോര്‍ത്ത് ആധിയും സംഘര്‍ഷവും ഒഴിഞ്ഞ സമയമില്ല. അതുകൊണ്ട് ഇന്നത്തെ കര്മംപോലും വേണ്ടവന്ന ചെയ്യുവാന്‍ സാധിക്കുന്നില്ല. ഇന്നും ദുഃഖം, നാളെയും ദുഃഖം. ജീവിതാന്ത്യംവരെയും കണ്ണുനീരൊഴിഞ്ഞ സമയമില്ല. മറിച്ച്, ഇന്നത്തെ ഓരോ നിമിഷവും ശ്രദ്ധിച്ചുനീങ്ങിയാല് നാളെ ദുഃഖിക്കേണ്ടിവുകയില്ല. അവ ആനന്ദത്തിന്റെ നാളുകളായിരിക്കും. മക്കളേ, ഭൗതികം അനുഭവിച്ചുകഴിയട്ടെ, ഈശ്വരന് പിന്നീടാകട്ടെ എന്നൊന്നും വിചാരിക്കരുത്. ഭൗതികമൊരിക്കലും നമുക്ക് പൂര്‍ണസംതൃപ്തി തരുകയില്ല. പാല്‍പ്പായസം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മതിയെന്നുതോന്നും. കുറച്ചുകഴിയുമ്പോള്‍ ഇരട്ടി വേണമെന്നുതോന്നും. അതിനാല്‍ ഒരിക്കലും ഭൗതികമനുസരിച്ച് കഴിഞ്ഞിട്ട് ഈശ്വരനെ വിളിക്കാന്‍ നോക്കേണ്ട. അനുഭവിച്ച് തൃപ്തി വരുത്താമെന്നുവച്ചാല്‍ ഒരിക്കലും തൃപ്തിയാകത്തില്ല. ആഗ്രഹങ്ങള്‍ അങ്ങനെയൊന്നും നശിച്ചുപോകുന്നതല്ല. കാമനകളെ ഉപേക്ഷിച്ചവനേ പൂര്‍ണനാകാന്‍ കഴിയൂ. ഭഗവാനിലര്‍പ്പിച്ച ഒരു മനസ്സോടെ മക്കള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. എങ്കില്‍ നമുക്ക് മരണത്തെപ്പോലും ജയിക്കാം. എന്നും ആനന്ദമായിക്കഴിയാം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: