ഒരുദിവസം ആ സ്ത്രീ മുറ്റത്തുകിടന്ന ചാണകമെടുത്തു പറമ്പിലേക്കെറിഞ്ഞു. അപ്പോഴും, ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയാന്‍ മറന്നില്ല. ആ ചാണകം ചെന്നുവീണതു ക്ഷേത്രമുറ്റത്താണ്. പൂജാരി അതു കണ്ടുനില്‍ക്കുകയായിരുന്നു. അയാള്‍ ദേഷ്യംകൊണ്ട് വിറച്ചു. ആ സ്ത്രീയെ പിടിച്ചുകൊണ്ടുവന്ന്, അവരെക്കൊണ്ട് ചാണകം നീക്കിവച്ചതിന് ശേഷം അവരെ ക്ഷേത്രത്തില്‍നിന്ന് അടിച്ചോടിച്ചു.
അടുത്തദിവസം രാവിലെ പൂജാരിക്ക് കൈ അനക്കാന്‍ കഴിയുന്നില്ല. പൂര്‍ണമായും തളര്‍ന്നു. അയാള്‍ ഈശ്വരനെ വിളിച്ചുകരയുവാന് തുടങ്ങി. ആ രാത്രി ഈശ്വരന് സ്വപ്നത്തില്വന്നിട്ട് പൂജാരിയോട് പറഞ്ഞു, ‘നീ തന്ന പാല്പായസത്തെക്കാള് എന്റെ ഭക്ത തന്ന ചാണകമാണ് എനിക്ക് പഥ്യം. നീ ചെയ്യുന്നത് പൂജയല്ല.
എന്നാല്‍ അവളുടെ ഓരോ പ്രവൃത്തിയും പൂജയാണ്. അങ്ങനെയുള്ള എന്റെ ഭക്തയുടെ മനസ്സ് വിഷമിപ്പിച്ചാല്‍ ഞാന്‍ സഹിക്കില്ല. എന്റെ ഭക്തയുടെ കാലുപിടിച്ചു മാപ്പപേക്ഷിച്ചാല്‍ മാത്രമേ നിന്റെ അസുഖം മാറുകയുള്ളൂ. പൂജാരിക്ക് തന്റെ തെറ്റ് ബോധ്യമായി. ആ സ്ത്രീയോട് മാപ്പുചോദിച്ചു. അസുഖവും ഭേദമായി.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: