അപരിമിതവും കൂടസ്ഥവും അഖണ്ഡവും അവിഭാജ്യവും അക്ഷരവുമായ ഒന്നിനെപ്പറ്റി പ്രകൃതിയെങ്ങനെ പറയും? ഒരിക്കലും അതിന്നത് സാധ്യമല്ല. മൂഢവും മൃതവുമായ ജഡത്തില്‍ നിന്ന് ഉത്തരം തേടാന്‍ മനുഷ്യരാശി യത്നിച്ചിട്ടുള്ളപ്പോഴെല്ലാം എത്ര ദുരന്തമായിരുന്നു ഫലമെന്ന് ചരിത്രം കാട്ടിത്തരുന്നു. അപ്പോള്‍ വേദങ്ങള്‍ പ്രഖ്യാപിക്കുന്ന അറിവ് എങ്ങനെ ഉണ്ടാകുന്നു? ഋഷിയാകുന്നതുകൊണ്ടേ ഈ അറിവുണ്ടാകൂ. ഇന്ദ്രിയങ്ങളിലല്ല ആ അറിവ് കുടികൊള്ളുന്നത്. പക്ഷേ ഇന്ദ്രിയങ്ങളാണോ മനുഷ്യ സര്‍വസ്വം? നമ്മുടെ ജീവിതത്തില്‍പ്പോലും, ഇവിടെയുള്ള നാമോരോരുത്തന്റെയും ജീവിതത്തില്‍ – ഒരുപക്ഷേ നമുക്ക് പ്രിയപ്പെട്ട വല്ലവരും മരിക്കുമ്പോഴാകാം – ശാന്തിവേളകള് ഉണ്ടാകാറുണ്ട്; ഒന്നുകില്‍ നാം ഒന്നു കിടുങ്ങുമ്പോള്‍, അല്ലെങ്കില്‍ അതിരറ്റ് ഒരനുഗൃഹീതത കൈവരുമ്പോഴാകാം. മറ്റു പല അവസരങ്ങളിലും മനസ്സ് ശാന്തമാകുംപോലെ തോന്നറുണ്ട്. താത്കാലികമായി അതിന്റെ സ്വഭാവം അനുഭവപ്പെടുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: