144: പൃഥഃ – സമ്പദുഗ്ധസമാര്ജ്ജിതഃ – സമ്പത്താകുന്ന പാല് ഭൂമിയില്‍ നിന്ന് നേടിയവന്. ഗോരൂപം ധരിച്ച ഭൂദേവി സര്‍വ്വഭൂതങ്ങള്‍ക്കും മാതാവാണ്. പ്രപഞ്ചത്തിലുള്ള എല്ലാ സമൂഹങ്ങളും അവരുടെ കൂട്ടത്തില്‍ മുഖ്യനായ ഒരംഗത്തെ കന്നുകുട്ടിയാക്കി തങ്ങള്‍ സ്വീകരിക്കാനാഗ്രഹിക്കുന്ന വിഭവത്തിന് യോജിച്ച പാത്രവുമായി ഭൂദേവിയെ സമീപിച്ച് ആ വിഭവം കറന്നെടുക്കാന്‍ പൃഥുചക്രവര്‍ത്തി നിര്‍ദ്ദേശിച്ചു. ആദ്യമായി കറന്നത് അദ്ദേഹം തന്നെ ആയിരുന്നു. അദ്ദേഹം തന്റെ കൈയെ പാത്രമാക്കി സ്വായം ഭുവമനുവിനെ വത്സമാക്കി ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യങ്ങളെ കറന്നെടുത്തു. ഭൂമിയില്‍ നിന്നു കിട്ടാവുന്ന ഏറ്റവും വലിയ സമ്പത്ത് സസ്യങ്ങളാണെന്ന സത്യം ലോകരെ പഠിപ്പിക്കുകയും ഭഗവാന്റെ ലക്ഷ്യമായിരുന്നു. സമ്പത്താകുന്ന ദുര്‍ഗന്ധം സ്വര്‍ണവും വെള്ളിയും രത്നവുമൊന്നുമല്ല സസ്യങ്ങള്‍ തന്നെയാണെന്ന് സ്ഥാപിക്കുകയും അതു നേടിത്തന്ന ഭഗവാനെ വാഴ്ത്തുകയും ചെയ്യുന്ന നാമം. ഓരോ സമൂഹവും ആരെ വത്സമാക്കി എന്തൊക്കെ കറന്നെടുത്തു എന്ന് ഭാഗവതം നാലാം യുദ്ധത്തില്‍ വിസ്തരിച്ചുപറയുന്നുണ്ട്. നാരായണീയം 18-ാം ദശകം 6-ാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തില്‍ ആ വിവരങ്ങള്‍ സംഗ്രഹിച്ചിട്ടുണ്ട്. 140 മുതല്‍ 144 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പന്റെ പൃഥു എന്ന അവതാരവുമായി ബന്ധപ്പെട്ടവയാണ്. നാരായണീയം 18-ാം ദശകം ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: