നമ്മുടെ മതം നിര്‍ദ്ദേശിക്കുന്നത് നിര്‍ഗുണനും സഗുണനുമായ ഈശ്വരനെയാണ്. നിര്ഗുണതത്ത്വങ്ങള് എത്രവേണമെങ്കിലും അതുപദേശിക്കുന്നു. കൂടാതെ, എത്രയെങ്കിലും സഗുണത്വവും. പക്ഷേ നമ്മുടെ മതത്തിന്റെ തനി ഉറവിടം ശ്രുതികളാണ്, വേദങ്ങള്‍; ഇവ തികച്ചും നിര്ഗുണങ്ങളുമാണ്. സ്മൃതികളിലും പുരാണങ്ങളിലുമാണ് സഗുണന്മാരെല്ലാം വരുന്നത്. വന്‍കിട അവതാരങ്ങള്‍, ഈശ്വരന്റെ മൂര്‍ത്തീഭാവങ്ങള്‍, ദീര്‍ഘദര്‍ശികള്‍ മുതലായവര്‍. മറ്റൊന്നു കൂടി ധരിക്കണം നമ്മുടെ മതമൊഴിച്ച് മറ്റ് ലോകമതങ്ങളെല്ലാം സഗുണനായ ഒരു സ്ഥാപകന്റെയോ സ്ഥാപകരുടെയോ ജീവിതത്തെയോ ജീവിങ്ങളെയോ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തിന്മേലാണ് ക്രിസ്തുമതം പടുത്തിട്ടുളളത്; മുഹമ്മദുമതം മുഹമ്മദിന്റെ ജീവിത്തിന്മേല്; ബുദ്ധമതം ബുദ്ധജീവിതത്തിന്മേല്; ജൈനമതം ജിനന്മാരുടെ ജീവിതങ്ങളിലന്മേല്, ഇങ്ങനെ മേറ്റ്ല്ലാം. ഈ മതങ്ങളിലെല്ലാം മഹാപുരുഷന്മാരെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകളെപ്പറ്റി ഒട്ടേറെ കലഹമുണ്ടെന്നും സ്വാഭാവികമായി വന്നുകൂടുന്നു. പഴയ കാലത്തുണ്ടായിരുന്ന ഈ ആളുകളുടെ അസ്തിത്വത്തെപറ്റിയുള്ള ചരിത്രരേഖകള്‍ക്ക് വല്ലപ്പോഴും കോട്ടം തട്ടിയാല്‍ മതസൗധം തന്നെ തകര്‍ന്നുവീണു ചിതറുകയായി. ഈ ദുര്‍വിധിയില്‍ നിന്ന് നാം രക്ഷപ്പെട്ടതിന്റെ കാരണം, വ്യക്തികളിലല്ല, തത്ത്വങ്ങളിലാണ് നമ്മുടെ മതം അധിഷ്ഠിതമായിട്ടുള്ളതെന്നത്രേ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: