എപ്പോഴാണോ പരിപൂര്‍ണവും പവിത്രവുമായ ഹൃദയത്തോടെ എന്നെക്കുറിച്ച് ചിന്തിക്കുന്നുവോ എന്നെ വിളിക്കുന്നുവോ നിരന്തരമായ ആധ്യാത്മികസാധനകളാല് എന്റെ പൂര്വാവതാരങ്ങളെ അറിയാന്‍ ശ്രമിക്കുന്നുവോ അപ്പോള്‍ നിന്റടുത്ത് വരാനായി, നിന്റെ വാര്‍ത്തകള്‍ കേള്‍ക്കാനായി, നിന്റെ ഭക്തിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി നിനക്ക് ശ്രേഷ്ഠമായ ഭക്തിയെ പ്രദാനം ചെയ്ത് ആശീര്‍വദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. പ്രേമഭരിതമായ, പരമപവിത്രവും നിഷ്കളങ്കവുമായ ഹൃദയത്താല്‍ എന്നെ മാത്രം ദര്‍ശിക്കുന്ന ഹൃദയത്താല്‍ എന്നെക്കുറിച്ചുള്ള നിന്റെ അന്വേഷണം തുടരൂ. നിന്റെ സര്‍വോത് കൃഷ്ടമായ ലക്ഷ്യം നേടൂ, ഭഗവാനടുത്ത്, ഭഗവാന് തന്നെ ആയിത്തീരൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: