Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിമതരെ തൂക്കിലേറ്റിയെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് സിറിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 12:59 am IST
in World

ദമാസ്‌കസ്: വിമതരെ ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് തൂക്കിലേറ്റുകയും ചെയ്‌തെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് സിറിയന്‍ നിയമമന്ത്രാലയം. റിപ്പോര്‍ട്ടില്‍ പറയുന്ന ഫോട്ടോകളും ഉള്ളടക്കങ്ങളും വ്യാജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് അസദ് തടവിലാക്കിയ 11,000 വിമതരെ ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം തൂക്കിലേറ്റിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. വാര്‍ത്തയില്‍ ഒരു തരി പോലും സത്യമില്ലെന്നും തങ്ങള്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിക്കളയുന്നതായും സിറിയന്‍ ന്യൂസ് ഏജന്‍സിയായ സാനയിലൂടെ നിയമ മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടു.

റിപ്പോര്‍ട്ട് ശരിയല്ലെന്നും ഇത് തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നുമാണ് മന്ത്രാലയം പ്രതികരിച്ചത്്. വിമതരെ പിന്തുണക്കുന്ന രാജ്യമായ ഖത്തര്‍ നിയോഗിച്ച ബ്രിട്ടീഷ് നിയമസ്ഥാപനമാണ് സിറിയയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചത്. തടലില്‍ കഴിഞ്ഞ വിമതരെ ശ്വാസം മുട്ടിച്ചും മര്‍ദ്ദിച്ചും പട്ടിണിക്കിട്ടതിനും ശേഷവുമാണ് വധശിക്ഷ നടപ്പിലാക്കിയത്. സിറിയയിലെ കൂറുമാറിയ അസദ് സര്‍ക്കാരിന്റെ പക്ഷത്തായിരുന്ന സൈനിക ഫോട്ടോഗ്രാഫറാണ് തൂക്കിക്കൊന്ന വിമതരുടെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയതെന്നാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്. സിറിയന്‍ സൈന്യവും പോലീസും വിമതരെ ക്രൂരമായി പീഡിപ്പിക്കുന്ന 55,000 ഓളം ഡിജിറ്റല്‍ ചിത്രങ്ങളുണ്ട്.

മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും തൂക്കിലേറ്റിയതിന് ഔദ്യോഗികരേഖ നിര്‍മ്മിക്കുന്നതിനുമായാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കിയത്. ഒരു ദിവസം 50 പേരെ വരെ കൊന്നതായും അതും 15 മുതല്‍ 30 മിനിട്ടുകള്‍ക്കുള്ളിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ആഗസ്റ്റ് മുതല്‍ സര്‍ക്കാര്‍  നടപ്പിലാക്കിയ വധശിക്ഷയുടെ കണക്കാണ് പുറത്തുവന്നത്. വധശിക്ഷയ്‌ക്ക് വിധേയരാക്കിയവരെല്ലാം യുവാക്കളാണ്. മിക്ക ശരീരങ്ങളും മെലിഞ്ഞിരിക്കുന്നവയും ഇവയില്‍ മര്‍ദ്ദിച്ചതിന്റെയും പൊള്ളലേറ്റതിന്റെയും ഷോക്ക് അടിപ്പിച്ചതിന്റെയും പാടുകളും കാണാം. ചിലരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും അവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുമായിരുന്നെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഫോട്ടോ തെളിവുകള്‍ വ്യാജമായി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാകാമെന്നും രാസായുധാക്രമണം നടന്നപ്പോള്‍ എടുത്ത ചിത്രങ്ങളെ  ഇതിനായി ഉപയോഗപ്പെടുത്തിയെന്നും സിറിയന്‍ നിയമമന്ത്രാലയം വിശദീകരിക്കുന്നു. ഇതില്‍ പല ചിത്രങ്ങളും വിദേശരാജ്യങ്ങളില്‍ നടന്ന ഭീകരവാദി ആക്രമണത്തില്‍ എടുത്തവയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്റില്‍ വിമതരേയും സര്‍ക്കാരിനേയും ഒരു മേശയുടെ ഇരുവശത്തുമിരുത്തി സമാധാന ചര്‍ച്ചക്കായുള്ള ഒരുക്കങ്ങള്‍ യുഎന്‍ നടത്തുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ പുറത്തുവന്നത്. ജനീവയില്‍ നടക്കാന്‍ പോകുന്ന സമാധാന സമ്മേളനത്തിന് ഏതാനം മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇതിനെ സംബന്ധിക്കുന്ന ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.