ദുര്‍ബലമായ അനേകം കമ്പുകള്‍ കൂട്ടികെട്ടിവെച്ച ശേഷം ഒടിക്കുവാന് നോക്കിയാല്‍ നടന്നെന്ന് വരില്ല, അപ്രകാരമാണെങ്കില്‍ നമ്മുടെ പ്രധാനമന്ത്രി മന്മോഹന് സിംഗ് ‘ശക്തനാണ്!’ സിംഗിനും കോണ്‍ഗ്രസിനും സ്തുതി പാടുന്ന മാധ്യമങ്ങള്‍ക്ക് സത്യം അരോചകമായതുകൊണ്ടുതന്നെ അവര്‍ മന്മോഹന് സിംഗിന്റെ ദൗര്‍ബല്യങ്ങളെ മഹത്വവല്‍ക്കരിച്ച് ശക്തനായ നേതാവായി ചിത്രീകരിച്ചില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ദല്‍ഹിയില്‍ വെച്ചു നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ എഴുതിയില്ലെങ്കിലും ഭാവി ചരിത്രം അദ്ദേഹത്തെ ശക്തനെന്ന് രേഖപ്പെടുത്തുമെന്നാണ് സിംഗ് തന്നെ പറഞ്ഞുവെച്ചത്!!!
ജനങ്ങളെ നാനാപ്രകാരത്തില് പൊറുതി മുട്ടിച്ച് ക്ലേശകരമായ ജീവിതസാഹചര്യത്തിലേക്ക് തള്ളിവിട്ട ഭരണനായകനായ മന്മോഹന് സിംഗ് തന്നെയാണ് വാസ്തവത്തില്‍ ദേശീയദുരന്ത നായകനെന്ന് പറഞ്ഞാല്‍ അതായിരിക്കും ഏറെ ശരിയെന്ന് സമ്മതിക്കേണ്ടി വരും.
ഇന്ത്യ-പാക്കിസ്ഥാന് വിഭജനവും അതേത്തുടര്‍ന്നുണ്ടായ ലോകം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപവും നടക്കാനിടവന്നതെന്തുകൊണ്ടെന്ന് ഇന്നാരും ഓര്‍മിക്കാനാഗ്രഹിക്കാത്ത വസ്തുതകളാണ്. എങ്കിലും അതിനിടകൊടുത്ത സാഹചര്യങ്ങള്‍ ആരുടെ സൃഷ്ടിയെന്ന കാര്യം ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകുമോ? പിന്നീടുണ്ടായ നിരവധി കലാപങ്ങളേയും അത്തരത്തില്‍ കാണേണ്ടിവരുമ്പോള്‍ ഇന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം മതേതരത്വം പറയുന്ന കോണ്‍ഗ്രസിന്റെ പൊയ്മുഖം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ മതേതരത്വം പറഞ്ഞ് പറഞ്ഞ് ഭൂരിപക്ഷ സമുദായമായ ഹൈന്ദവജനതയെ വഞ്ചിക്കുന്നതും കോണ്‍ഗ്രസിന്റെ ഒരു സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. വളരെക്കാലം ഭരണത്തിലിരുന്ന കോണ്‍ഗ്രസിന് എന്തുകൊണ്ട് ബാബറിമസ്ജിദ് രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാനായില്ല! വര്‍ഗീയമായി പ്രീണിപ്പിച്ചും ഭിന്നിപ്പിച്ചും ഭരിക്കുവാന്‍ തര്‍ക്ക വിഷയത്തെ കോണ്‍ഗ്രസ് ബോധപൂര്‍വം ഉപയോഗിക്കുകയായിരുന്നില്ലേ ഇത്രയും കാലം!
രണ്ടാം യുപിഎ ഭരണകാലത്ത് നടന്ന കൊടും അഴിമതികളെക്കുറിച്ച് ഇന്നലെവരെ ഒരക്ഷരം ഉരിയാടാതിരുന്ന രാഹുല്‍ഗാന്ധി ഇന്ന് അഴിമതിക്കെതിരെ എന്തോ വിളിച്ചുപറയുന്നതിനെ പരിഹാസത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. സ്വന്തം സഹോദരി ഭര്‍ത്താവിന്റെ തട്ടിപ്പിനെപ്പറ്റിപോലും ഒരക്ഷരം മിണ്ടാത്ത രാഹുലിന്റെ ഈ അഭിനയം ആര്‍ക്കാണ് മനസ്സിലാകാത്തത്! അതുപോലെ തന്നെ ദല്‍ഹി പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നപ്പോഴും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും എവിടെയായിരുന്നു? നാട്ടില്‍ നടക്കുന്ന നിരവധി ദുരന്തങ്ങളും തട്ടിപ്പും മാഫിയാ പീഡനങ്ങളും അരങ്ങു തകര്‍ത്തപ്പോഴും ഈ യുവരാജാവ് എവിടെയായിരുന്നു? എല്ലാ ക്രൂരതകളും അഴിമതികളും അപകടങ്ങളും കൂടി ഇന്ത്യയ്ക്ക് മഹാദുരന്തം നല്കിയെങ്കില് അതിനുത്തരവാദി കോണ്ഗ്രസല്ലായെന്ന് രാഹുലിന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ?
സ്വാമി വിവേകാനന്ദന്റെ 151-ാം ജന്മദിനം ആഘോഷിക്കുന്ന ഒരു മാസം കൂടിയാണ് ജനുവരി. അദ്ദേഹത്തിന്റെ ചില വാക്കുകളിവിടെ ശ്രദ്ധേയമാണ്. ‘എന്റെ ചുണക്കുട്ടികളെ, നിങ്ങളൊക്കെ വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം നിങ്ങള്‍ക്കുവേണം. നായ്ക്കുട്ടികളുടെ കുര കേട്ട് നിങ്ങള്‍ ഭയപ്പെടരുത്, ഇടിത്തീവീണാല്‍ പോലും ഞെട്ടരുത്, എഴുന്നേല്ക്കൂ, പ്രവര്‍ത്തിക്കൂ, നിങ്ങളുടെ മാതൃഭൂമിക്ക് അനേകം വീരാത്മക്കളെ ആവശ്യമുണ്ട്.
ഉണര്‍ന്നെണീക്കൂ, ജാഗ്രതയോടെയിരിക്കൂ, ലക്ഷ്യത്തിലേക്ക് കുതിയ്ക്കൂ……(ഉത്തിഷ്ഠതാ! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!)
സതീഷ് പടക്കാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: