മനുഷ്യന് ജീവിക്കുന്നത് യാഥാര്‍ത്ഥ്യത്തിലല്ല. സ്വപ്നങ്ങളിലാണ്. ഓരോ മനസ്സും അതിന്റേതായ ഓരോ ലോകത്തെ സൃഷ്ടിക്കുന്നു. എവിടെയും നിലനില്‍ക്കാത്ത ഒരു ലോകത്തെ.
രാത്രിയില്‍ എന്നപോലെ പകലും മനസ്സ് സ്വപ്നങ്ങളുടെ ചതുപ്പില്‍ പൂഴ്ന്നുകിടക്കുകയാണ്. സ്വപ്നങ്ങള്‍ വളരെയധികമാകമ്പോള്, അത് തീവ്രമാകുമ്പോള്‍ ഭ്രാന്തിലെത്തിച്ചേര്ന്നു. ശുദ്ധവും ആരോഗ്യത്തോടെയുമിരിക്കുകയെന്നാല് സ്വപ്ന വിമുക്തമായിരിക്കുക എന്നതാണ്.
ഒരിക്കല്‍ ഒരു രാജ്യത്തെ പ്രസിഡന്റ് രാജ്യത്തെ ഏറ്റാവും വലിയ ഭ്രാന്താലയം സന്ദര്‍ശിക്കാന്‍ പോയി. ഡയറക്ടര്‍ അദ്ദേഹത്തെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു ഈ മുറിയില്‍ ആളുകള്‍ കാര്‍-ഫോബിയ ബാധിച്ചവരാണ്. പ്രസിഡന്റ് ജിജ്ഞാസാപൂര്‍വം ജനലിലൂടെ എത്തിനോക്കി. എന്നാല്‍ ഇവിടെ ആരുമില്ലല്ലോ? അദ്ദേഹം പറഞ്ഞു. അവരെല്ലാവരും തന്നെ അവിടെയുണ്ട്. കിടക്കയ്ക്കരികില്‍ അവരെല്ലാവരും കാര്‍ റിപ്പയര്‍ ചെയ്യുകയാണ്. – ഡയറക്ടര്‍ പറഞ്ഞു.
ശരിക്കും ഇതേവിധം, എല്ലാവരും തന്നെ അവരവരുടെ സ്വപ്നങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടുകയാണ്. ഈ പ്രസിഡന്റ് സ്വന്തം അകത്തേക്ക് നോക്കിയിരുന്നെങ്കില്‍, എന്തായിരിക്കും കാണാന്‍ കഴിയുക? ഓരോ തലസ്ഥാനവും ഒരു വലിയ ഭ്രാന്തലയങ്ങളല്ലേ? എന്നാല്‍ ഒരുവന് സ്വന്തം ഭ്രാന്ത് കാണാന്‍ കഴിയില്ല. ഇത് ഭ്രാന്തിന്റെ മുഖ്യസ്വഭാവമാണ്. ആരെങ്കിലും തന്റെ സ്വന്തം ഭ്രാന്തിനെ സംശയിക്കാന്‍ തുടങ്ങുകയാണെങ്കില്‍, അയാളുടെ ഭ്രാന്തവസാനിക്കാനുള്ള സമയമാണെന്ന് നല്ലതുപോലെ മനസ്സിലാക്കിയേക്കുക.
ഭ്രാന്തിനെപ്പറ്റിയുള്ള ബോധം ഭ്രാന്തിന്റെ അവാസനത്തെ കുറിക്കുന്നു. അജ്ഞതയെപ്പറ്റിയുള്ള അവബോധം അതിന്റെ അന്ത്യത്തെ വിളിച്ചോതുന്നു. സ്വപ്നങ്ങളെപ്പറ്റിയുള്ള അവബോധം സ്വപ്നങ്ങളുടെ അന്ത്യത്തെ കൊണ്ടുവരുന്നു. അവശേഷിക്കുന്നത് സത്യമത്രേ.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: