കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസിലെ വിധി വരുമ്പോള്‍ പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്ന് സിപിഎം. അനുകൂലമായതോ പ്രതികൂലമായതോ ആയ വിധി ഏതായാലും അതില്‍ പ്രതിഷേധിക്കരുതെന്നും സംഘര്‍ഷമുണ്ടാക്കരുതെന്നും പാര്‍ട്ടി അണികളോട് നിര്‍ദ്ദേശിച്ചു.
കോഴിക്കോട് കണ്ണൂര്‍ ജില്ലാ നേതൃത്വങ്ങളാണ് കീഴ്ഘടകങ്ങള്‍ക്കും അണികള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.വിധി അനുകൂലമായാല്‍ ആഹ്ലാദപ്രകടനങ്ങളോ പ്രതികൂലമായാല്‍ പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ടിപി വധക്കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സമാധാനം പാലിക്കണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ഇതുവരെ കേസില്‍ നിയമപരമായ വഴിയിലൂടെയാണ് നീങ്ങിയിട്ടുള്ളത്. ഇനിയും ആ വഴി തുടരുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പറഞ്ഞു.
അതേസമയം ഇന്റെലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നാളെ മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. കോഴിക്കോട് നഗരത്തില്‍ ഒരു കമ്പനി സായുധസേനയെ അധികമായി വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്.22ാം തീയ്യതിയാണ് ടി പി വധക്കേസില്‍ വിധി പറയുക. ടി പി വധക്കേസില്‍ രാഷ്ട്രീയകേരളം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന സിപിഐഎമ്മിനെ സംബന്ധിച്ചെടുത്തോളം ഏറെ നിര്‍ണായകമാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: