പാലാ: നിര്‍വ്വചനമില്ലാത്ത സ്നേഹഭാവമാണ് അമ്മയെന്ന് സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ വിശ്വനാഥന്. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് ഇന്നലെ നടന്ന വനിതാ സമ്മേള നത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നുി അദ്ദേഹം.
മാതൃഭാവം ഭാരതത്തിന്റെ ആത്മാവാണ്. ഇത് ലോകത്തിന് മാതൃകയാണ്. ഭാരതമാതാവ്, ഭൂമീദേവി എല്ലാം മാതൃസങ്കല്പത്തിലധിഷ്ഠിതമാണ്. ധര്‍മ്മം നശിക്കുന്നിടത്ത് സ്ത്രീസമൂഹം ആക്രമിക്കപ്പെടുന്നു. അമ്മമാരാണ് കുട്ടികളുടെ വഴികാട്ടികളെന്നും നല്ല മൂല്യങ്ങള്‍ വീട്ടില്‍ നിന്നും ലഭിക്കണ മെന്നും അദ്ദേഹം പറഞ്ഞു. ബാല ഗോകുലം ഭഗിനി പ്രമുഖ് ലളിതാംബിക കുഞ്ഞമ്മ അധ്യക്ഷതവഹിച്ചു. ചിഞ്ചു കെ.ആര്, റ്റി.ലീല എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന യുവജന വിദ്യാര്‍ത്ഥി സംഗമത്തില്‍ വിദ്യാനികേതന്‍ ജോ.സെക്രട്ടറി ഒ.എസ് സതീഷ് പ്രഭാഷണം നടത്തി. ഡോ.റ്റി.ജി ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. വൈകിട്ട് നടന്ന സത്സംഗ സമ്മേള നത്തില്‍ സ്വാമിവിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും വിദ്യാഭ്യാസ ദര്‍ശനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച കേസരി ഡപ്യൂട്ടി എഡിറ്റര്‍ എന്‍.ആര് മധുവിനെ അനുമോദിച്ചു. തുടര്‍ന്ന് ഭഗവത്ഗീതയുടെ സാര്‍വ്വലൗകികത എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം അധ്യക്ഷതവഹിച്ചു.
ഏഴാച്ചേരി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന, തിരുവാതിരകളി എന്നിവയും നടന്നു. ഇന്ന് കരിങ്കുന്നം രാമചന്ദ്രന്, റ്റി.പി ഹരികൃഷ്ണന്, വൈകിട്ട് 7 ന് ഡോ. എം.എം ബഷീര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: