കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനമായെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. നറുക്കിട്ട് തെരഞ്ഞെടുത്ത അഞ്ച് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സാഹിത്യകാര്യ സാറ ജോസഫിനെ പോലെയുള്ള പലരും ഇനിയും ആം ആദ്മി പാര്‍ട്ടിയിലേക്ക് എത്തുമെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മനോജ് പത്മനാഭന് പറഞ്ഞു. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. താത്പര്യമുള്ള ആര്‍ക്കും നോമിനേഷന് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. സ്ക്രീനിങ് കമ്മിറ്റി അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്ന അഞ്ച് പേരുടെ പേരുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ നിന്നും ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരായിരിക്കും സ്ഥാനാര്‍ത്ഥികളാവുക.
ഈ മാസം പതിനഞ്ചിനകം 64 താലൂക്കുകളിലും കമ്മിറ്റി രുപീകരിക്കാനും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ടെന്ന് മനോജ് പത്മനാഭന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: