എരുമേലി: കല്ലുംമുള്ളും കാലിനു മെത്തയായി കണക്കാക്കി ശബരിമല ദര്‍ശനത്തിനായി കാനനയാത്ര പിന്നിടുമ്പോള്‍ ലക്ഷ്യത്തില്‍ ഒന്ന് മോദി ഭാരതം ഭരിക്കണമെന്നാണ്. ഭാരതനായകന്‍ മോദിക്കായി യുവത്വത്തിന്റെ ശബരിമല കാനനയാത്ര ഭാരതത്തിന്റെ മോക്ഷത്തിനായി വഴിതുറക്കുമെന്ന വിശ്വാസം.
കഴിഞ്ഞ 15 വര്‍ഷമായി തങ്ങളുടേതായ ആവശ്യങ്ങള്‍ക്കായി ശബരീശനെ കാണാനെത്തിയ ഈ സംഘം ഇത്തവണ മോദി ഭാരതത്തിന്റെ നായകനായി തീരാനുള്ള അനുഗ്രഹത്തിനായുള്ള ഒരു ഒറ്റലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ നിന്നും ഗുരുസ്വാമി ഗീരീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ട് അണിഞ്ഞാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ശരണമന്ത്രങ്ങളുയര്ന്നപ്പോള് മോദി ശബരിഗിരീശ സന്നിധിയിലെത്തുപോലെ തോന്നിയ നിമിഷവും യുവത്വം പ്രകടിപ്പിച്ചു. ലോകം മുഴുവനും ഒരിക്കല്‍ അസൂയയോടെ നോക്കിയ ഭാരതത്തിന്റെ പഴയ വൈഭവം നേടിയെടുക്കാന്‍ അവസരം നല്‍കണമെന്ന പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥാടക സംഘം കാനനയാത്രയ്ക്കായി ഇന്നലെ എരുമേലിയിലെത്തിയത്. കേവല ഭൂരിപക്ഷത്തിനുമപ്പുറം സീറ്റുകള്‍ നേടി മോദി ഭാരതത്തിന്റെ പകരക്കാരനില്ലാത്ത നായകനായി മാറുമെന്ന വിശ്വാസമാണ് ഇത്തവണത്തെ ശബരിമല തീര്‍ത്ഥയാത്രയുടെ ലക്ഷ്യമെന്നും ഗുരുസ്വാമി ഗിരീഷ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: