കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ ചൈതന്യമൂര്‍ത്തിയായ ശാസ്താവിന് പൂര്‍വ്വകാലത്ത് നടത്തിവന്നിരുന്ന അയ്യപ്പന്‍തീയാട്ടും ആഴിപൂജയും നാളെ നടക്കും. കൈലാസപതിയായ പരമശിവന് രോഗമുക്തിക്കും കാര്യസാദ്ധ്യത്തിനും അനുഗ്രഹിച്ചു നല്കിയ തീയാട്ട് അവതരിപ്പിക്കുന്നത് എട്ടുമൂല കുടുംബങ്ങളിലായി ഒതുങ്ങുന്ന തീയ്യാടി നമ്പ്യാര്‍ സമുദായത്തില്‍പ്പെട്ട രാമന് നമ്പ്യാരും സംഘവുമാണ്.
ശാസ്താവിന്റെ തിരുമുമ്പില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത മണ്ഡപത്തില്‍ രാവിലെ 10ന് കൂറയിട്ട് കളമെഴുത്ത് ആരംഭിക്കും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം കളംപൂജയും കളംകണ്ട് തൊഴീലും നടക്കും. രാത്രി 7ന് കൊട്ടുംപാട്ടും. 8ന് ശാസ്താവതാരം കൂത്ത്, 9ന് കോമരം, തുടര്‍ന്ന് പ്രസാദവിതരണം, രാത്രി 10ന് പ്രത്യേകം ശുദ്ധീകരിച്ച സ്ഥലത്ത് വില്ലടിച്ചാന്‍പാട്ട്, എന്നിവയോടെ ആഴിപൂജ ആരംഭിക്കും. വ്രതാനുഷ്ഠാനങ്ങളോടെ വരുന്ന അയ്യപ്പഭക്തര്‍ക്ക് ആഴിപൂജയില്‍ പങ്കെടുക്കാം. അയ്യപ്പന് തീയാട്ടും ആഴിപൂജയും ദര്‍ശനപ്രാധാന്യം നിറഞ്ഞ ചടങ്ങുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: