ധര്മപീഠപ്രതിഷ്ഠയ്ക്കുവേണ്ടി ഇവിടെ നിന്ന് പോകുന്ന അവസരത്തിലും ഇതുപോലെ ഒരു സംഭവമുണ്ടായി. കാലത്ത് നാലര മണിക്ക് റെയില്വേസ്റ്റേഷനില്പോകുമ്പോള് ഒരു ജീപ്പ്പ് നിറയെ ആളുകള്‍ കൂടെ വരുന്നത് കണ്ടു. അപ്പോള്‍ ഞാന്കരുതി ഇവരും കൊല്ലൂര്‍ക്ക് പോകാന്‍ വേണ്ടി വരികയായിരിക്കുമെന്ന്. നോക്കുമ്പോള്‍ ഇവര്‍ എന്നെ യാത്രയാക്കാന്‍ വേണ്ടി വന്നതാണത്രേ! അതേ കൂട്ടര് തന്നെയാണ് ഇപ്പോള്‍ എന്നെ സ്വീകരിക്കാനും റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരിക്കുന്നത്. ഒരുപക്ഷേ അവര്‍ കരുതിയിരിക്കും ഞങ്ങളല്ലേ തഥാതനെ പ്രതിഷ്ഠയ്ക്ക് യാത്രയാക്കിയത്. അതുകൊണ്ട് തിരിച്ചുവരുമ്പോഴും ഞങ്ങള്‍ തന്നെ സ്വീകരിക്കണമെന്ന്. ഞങ്ങള്‍ യാത്രയാക്കി, ഞങ്ങള്‍ സ്വീകരിച്ചു എന്നൊക്കെയുള്ള ചിന്തകള്‍ നമ്മുടെ അഹങ്കാരത്തിന്റെ ചിഹ്നങ്ങളല്ലാതെ മേറ്റ്ന്താണ്? ഇവിടെ മനുഷ്യന് ഒന്നും ചെയ്യുന്നില്ല. അവന് ഒന്നും ചെയ്യാന്‍ കഴിയുകയുമില്ല. നമ്മുടെ ശരീരത്തെ ഉപാധിയാക്കി എല്ലാം ചെയ്യുന്നത് ആ ശക്തിയാണ്. ആ ശക്തിയുടെ പ്രഭാവമില്ലെങ്കില്‍ ഇവിടെ ഒരു പുല്‍ക്കൊടി പോലും ചലിക്കില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: