അറിവ് ആകമാനം ഏകോപിച്ച് ജഗല്ഗുരുവായിട്ടും, കര്‍മ്മം അതിന്റേതായിട്ടും വേര് തിരിഞ്ഞ് ഇരുട്ടുസൂര്യരശ്മിയായി രൂപാന്തരപ്പെടുന്നതുപോലെ സര്‍വ്വവും പ്രകാശമായിത്തീരുന്നു. പിന്നീട് ദുഃഖവും മുറവിളിയുമില്ല. ആനന്ദവും നാമസങ്കീര്‍ത്തനവും ആദിയന്തം മുഖരിതമാകുന്നു. ഈ അവസ്ഥ ഗുരുവില്‍ നിന്നുത്ഭവിച്ചതാകകൊണ്ട് ഗുരുവിന്റെ ശരീരമായിട്ടത്രെ ആദര്‍ശാശ്രമം സ്ഥിതി ചെയ്യുന്നത്. തന്റെ ആദര്ശമാണവിടെ നടന്നുകൊണ്ടിരിക്കുന്നത്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: