ശ്ലോകം: 29
ഋതകൂര്മ്മമഹാവപുഃ മഹാപതഗരൂപവാന്
ക്ഷീരാബ്ധിമഥനോദ്ഭൂതരത്നദ്വയപരിഗ്രഹഃ
109. ഋതകൂര്മ്മമഹാവപുഃ
വലിയ ആമയുടെ ശരീരം സ്വീകരിച്ചവന്. മന്ദരപര്‍വ്വതം പാല്‍ക്കടലിലേക്ക് താഴാന്‍ തുടങ്ങിയപ്പോള്‍ വിഷ്ണു ഭഗവാന് വജ്രത്തെക്കാള്‍ കടുപ്പമുള്ളതും ലക്ഷം യോജനയിലേറെ വിസ്താരമുള്ളതുമായ ഒരു ആമയുടെ രൂപത്തില്‍ പര്വതത്തിനടിയിലെത്തി തന്റെ മുതുകുകൊണ്ട് പര്‍വതത്തെ ഉയര്‍ത്തി. ദേവാസുരന്മാര് വീണ്ടും കടയാന്‍ തുടങ്ങി. കൂര്‍മ്മരൂപിയായ ഭഗവാന്റെ മുതുകില്‍ ഉറച്ചിരുന്നായിരുന്നു പര്‍വതത്തിന്റെ ഭ്രമണം.
110. മഹാപതഗരൂപവാന്: വലിയപക്ഷിയുടെ രൂപം ധരിച്ചവന്. വീണ്ടും മന്ദരം ചലിച്ചുതുടങ്ങിയപ്പോള്‍ അതു ചരിഞ്ഞുപോകാതെ സമതുലിതാവസ്ഥയില്‍ കറങ്ങാനായി ഭഗവാന് ഒരു വലിയ പക്ഷിയുടെ രൂപത്തില്‍ പര്വതശീര്ഷത്തിലിരുന്നു. മുകളിലും കീഴിലും ഭഗവാന്റെ സംരക്ഷണമുണ്ടായപ്പോള് പര്‍വതത്തിന്റെ ഭ്രമണം സുരക്ഷിതമായി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: