ആലുവ: പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു വധശ്രമ കേസുമായി ബന്ധപ്പെട്ട് ഗുണ്ടാത്തലവന് ഭായി നസീറിനുവേണ്ടി പോലീസ് വീണ്ടും അന്വേഷണം തുടങ്ങുന്നു. ഇയാളുടെ എതിര്‍ചേരിയിലുള്ള മരട് അനീഷ് സംഘത്തിന്റെ വധഭീഷണിയെത്തുടര്ന്ന് ഒളിവില്‍ കഴിയുകയാണ്. അവിടെയിരുന്നുകൊണ്ട് ഇയാള്‍ ആലുവ കേന്ദ്രീകരിച്ച് വലിയൊരു ഗുണ്ടാ സംഘത്തെ നിയന്ത്രിക്കുന്നുണ്ട്. ഇയാള്‍ ഇടയ്ക്കിടെ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരുടെ അകമ്പടിയോടെ വാഹനത്തില്‍ സംസ്ഥാനത്ത് എത്താറുമുണ്ട്. മരട് അനീഷ് ഇപ്പോള്‍ തമിഴ്നാട്ടിലെ ജയിലിലാണ്. ഇയാള്‍ക്കും കൊച്ചിയില്‍ ഒട്ടേറെ അനുയായികളുണ്ട്. ഭായി നസീറിനെ കണ്ടെത്തി പോലീസിന് വിവരം നല്‍കാനോ കഴിയുമെങ്കില്‍ കൊലപ്പെടുത്താനോ ഈ സംഘത്തില്‍പ്പെട്ടവര്‍ ഇടയ്ക്കിടെ കര്‍ണാടകയില്‍ അന്വേഷണം നടത്താറുണ്ടെന്നും പറയപ്പെടുന്നു. മരട് അനീഷിന്റെയും സംഘത്തിലുള്ളവരെ കണ്ടെത്തുന്നതിന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നുണ്ട്. മരട് അനീഷ് സംഘത്തില്പ്പെട്ടവരേറെയും സ്പിരിറ്റ് കടത്ത് സംഘത്തിന്റെ സഹായികളാണ്. ഭായി നസീറിനൊപ്പമുള്ളവരില് പലരും കെട്ടിട നിര്മാണത്തൊഴിലാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. അത്യാവശ്യം വരുമ്പോള്‍ പണം കടം കൊടുത്ത് ക്രമേണ ഗുണ്ടാ സംഘത്തിലേക്ക് റിക്രൂട്ട് നടത്തുകയാണ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: