ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ മെട്രോ യാര്‍ഡ് നിര്‍മ്മാണത്തോടനുബന്ധിച്ച് പാടം നികത്തിയതിനെത്തുടര്‍ന്ന് സമീപവീടുകള്ക്കുണ്ടായിട്ടുള്ള നാശനഷ്ടം ഡിഎംആര്‍സി എഞ്ചിനീയര്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുവാന്‍ ജില്ലാ കളക്ടര്‍ വളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന് അറിയിച്ചു.
അമ്പാട്ടുകാവില്‍ ഡിഎംആര്‍സി വിഭാവനം ചെയ്തിട്ടുള്ള അണ്ടര്‍പാസേജ് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കും. ഇതിനായി കുന്നത്തേരി റോഡില്‍നിന്നും മഠത്താഴത്തേക്ക് അണ്ടര്‍ പാസേജ് നിര്‍മ്മിക്കും. കാനകള്‍ നിര്‍മ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കും. മെട്രോ യാര്‍ഡ് നിര്‍മ്മാണ സ്ഥലത്തേക്ക് വാഹനങ്ങള്‍ വരുന്ന റോഡ് സഞ്ചാരയോഗ്യമാക്കുവാനും യാര്‍ഡ് നിര്‍മ്മാണത്തിനുശേഷം റോഡ് ഉയര്‍ന്ന ഗുണനിലവാരത്തില്‍ ടാറിംഗ് നടത്താനും തീരുമാനമായിട്ടുണ്ട്.
ദേശീയപാതയില്‍ മധ്യഭാഗത്തുനിന്നും നീക്കം ചെയ്യുന്ന സ്ട്രീറ്റ്ലൈറ്റുകള്‍ ഒരുവശത്തേക്ക് മാറ്റി സ്ഥാപിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കും. യാര്‍ഡ് നിര്‍മ്മാണത്തിന് ഏറ്റെടുത്ത 50 ഏക്കര്‍ പാടശേഖരം ജനങ്ങള്‍ക്ക് വ്യക്തമാകുന്ന വിധം കെട്ടിത്തിരിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ, ഡിഎംആര്‍സി, മെട്രോ, പഞ്ചായത്ത് അധികൃതര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: