കാഞ്ഞിരപ്പള്ളി: വാഹനമിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്ദു രാജേഷ് (17) തുടര്‍ചികിത്സയ്ക്ക് സഹായം തേടുന്നു. കാഞ്ഞിരപ്പളളി കൊരട്ടി ആലുംപരപ്പില് ആര്യശേരില്‍ രാജേഷിന്റെ മകന് ചിറക്കടവ് എസ്വിആര് എന്‍എസ്എസ് വിഎച്ച്എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനന്ദുവിന് ആറുമാസം മുമ്പ് വാഹനമിടിച്ച് മാരകമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 33 ദിവസം വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു. ഇതിനോടകം നല്ലൊരു തുക ചികിത്സയ്ക്ക് ചെലവാക്കി. ശ്വസനമൊഴികെ എല്ലാ കാര്യങ്ങളും പരസഹായത്തോടെ നടത്തേണ്ട സ്ഥിതിയാണ്. ശരീരത്തിലെ നാഡീഞരമ്പുകളുടെ പ്രവര്‍ത്തനം സ്തംഭിച്ച അനന്ദുവിന് വെല്ലൂര്‍ ആശുപത്രിയില്‍ തുടര്‍ചികിത്സ നിശ്ചയിച്ചിരിക്കുകയാണ്. ഇതിന് അഞ്ചരലക്ഷത്തിലേറെ രൂപ വേണം. കൂലിപ്പണിക്കാരനായ അച്ഛന് രാജേഷിന് ഇതിനുള്ള കഴിവില്ല. കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ.എന്‍.ജയരാജ്, മറിയാമ്മ തോമസ് എന്നിവര്‍ രക്ഷാധാകാരിമാരായും ഗ്രാമപഞ്ചായത്തംഗം ശ്യാമളാ ഗംഗാധരന് ചെയര്‍മാനും സജിന്‍ വട്ടപ്പള്ളി കണ്‍വീനറുമായി രാജേഷ് ചികിത്സാ സഹായനിധി രൂപീകരിച്ച് എസ്ബിഐയുടെ കാഞ്ഞിരപ്പള്ളി ശാഖയില്‍ 33524313764 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങി. ഐഎഫ്എസ് കോഡ് എസ്ബിഐ എന്‍0010696. ഈ അക്കൗണ്ടിലേക്ക് ഉദാരമതികളുടെ സഹായം തേടുകയാണ് രാജേഷ് ചികിത്സാ സഹായനിധി ഭാരവാഹികളും മാതാപിതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: