ആലുവ: മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നനാലാം മെയിലിലെ ഇരുമ്പുരുക്ക് കമ്പനി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സമ്പാദിച്ച അനുകൂല ഉത്തരവുകളുമായി നിര്‍മ്മാണം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ രണ്ടാംഘട്ട സമരം ആരംഭിച്ചു. വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ആര്‍ഡിഒ ഇരുമ്പുരുക് വ്യവസായത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് കമ്പനിക്കെതിരെ നാട്ടുകാര്‍ രൂപീകരിച്ച സംയുക്തസമര സമിതിആരോപിച്ചു.
ഇതിനെതിരെ ജില്ലാകളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതിനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും നടപടിയുണ്ടായില്ല. സമാനസ്വഭാവമുള്ള പാലക്കാട് കാഞ്ചിക്കോട്ടെയും മൂവാറ്റുപുഴയിലെയും കമ്പനികള്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്‍വര്‍സാദത്ത് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴയിലെ കമ്പനിയില്‍ നിശ്ചിത സമയത്തിനുമുമ്പേയെത്തി പരിശോധന പൂര്‍ത്തിയാക്കി. സമരസമിതി അംഗങ്ങള്‍ എത്തിയപ്പോഴെക്കും ആര്‍ഡിഒ പരിശോധനകഴിഞ്ഞ് പുറത്തിറങ്ങി. കഞ്ചിക്കോട്ടും ഇതുതന്നെയായിരുന്നു അവസ്ഥ.
സമരസമിതി അംഗങ്ങളെ പുറത്തുനിര്ത്തിയശേഷമാണ് ആര്‍ഡിഒ പരിശോധന നടത്തിയത്. എന്നാല്‍ രണ്ടിടത്തെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പരാതിക്കൊപ്പം കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും സമരസമിതി സമര്‍പ്പിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് കമ്പനിക്കകത്തെ നിര്‍മ്മാണവും ഭൂഗര്‍ഭവൈദ്യുതി ലൈന്വലിക്കുന്നതുനിര്ത്തിവച്ച ഉടമകള്‍ കഴിഞ്ഞ ദിവസം വീണ്ടും പോലീസ് സംരക്ഷണയില്‍ വൈദ്യുതി ലൈന്‍ വലിക്കാന്‍ ശ്രമം നടത്തി. വൈദ്യുതി ലൈന്‍വലിക്കുന്നതിന് കമ്പനിയുടമക്ക് ജില്ലകളക്ടര്‍ അനുമതി നല്‍കിയതായി പറയുന്നു. എന്നാല്‍ ഏകപക്ഷിയതീരുമാനങ്ങള് അംഗീകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: