മുറജപത്തിന്റെ മന്ത്രധ്വനിയും ലക്ഷദീപത്തിന്റെ ശുഭപ്രതീക്ഷയും നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷത്തില്‍ നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തിരുവിതാംകൂര്‍ രാജവംത്തിന്റെ ശ്രീപത്മനാഭദാസപാരമ്പര്യം അതിന്റെ പൂര്‍ണവിശുദ്ധിയോടെ പരിപാലിച്ച പുണ്യാത്മാവായിരുന്നു. തിരുവനന്തപുരത്തെ പൊതുസമൂഹത്തില്‍ എന്നുമെന്നും അദ്ദേഹം ഒരു നിറസാന്നിദ്ധ്യമായിരുന്നു.
മഹാരാജാവുമായി അടുത്തിടപഴകാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്. വിനയവും ലാളിത്യവും ഔദാര്യവും അദ്ദേഹത്തെ സര്‍വാദരണീയനാക്കി. ഒടുവില്‍ അദ്ദേഹം പങ്കെടുത്ത ദേശീയപ്രാധാന്യമള്ള പരിപാടി കവടിയാറിലെ വിവേകാനന്ദപ്രതിമയുടെ അനാച്ഛാദനമായിരുന്നു. കോരിച്ചൊരിയുന്ന മഴയും അനാരോഗ്യവും കണക്കാക്കാതെ മഹാരാജാവ് തിരുമനസ്സുകൊണ്ട് അതില്‍ പൂര്‍ണ്ണമനസ്സോടെ പങ്കുകൊണ്ടു. തിരുമനസിന്റെ ദേഹവിയോഗം രാജകുടുംബത്തില്‍ മാത്രമല്ല സമൂഹജീവിതത്തില്‍ ആകമാനം നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് ഈ ആഘാതം താങ്ങുവാനുള്ള കരുത്തു നല്കുവാനും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്കുവാനും ശ്രീ പത്മനാഭനോട് പ്രാര്‍ത്ഥിക്കുന്നു.
പി.പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: