Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാരനാട് ദേവി ക്ഷേത്രം

വേതാള വാഹിനിയായി, ഭക്തര്‍ക്ക് അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്ന ദേവിക്ക് പുറമേ ശിവന്‍, രക്തേശ്വരി ദേവി, കൊടുങ്കാളിയമ്മ എന്നീ ഉപദേവതകളേയും ആരാധിച്ചു വരുന്നു. വാരാനാട് ദേവി ക്ഷേത്രത്തിലെ ഉല്‍പ്പത്തിയെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വയലാര്‍ പുതിയയ്‌ക്കല്‍ കോവിലകത്തെ തമ്പുരാനുമായി ബന്ധപ്പെട്ട കഥ. ദേവിയുടെ പഞ്ചലോഹ വിഗ്രഹവുമായി മണഞ്ചേരിയിലെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് വേമ്പനാട് കായലിലൂടെ വില്ലു വള്ളത്തില്‍ പോകുകയായിരുന്നു തമ്പുരാന്‍.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Nov 28, 2013, 10:57 am IST
in Samskriti

ചേര്‍ത്തലയില്‍ നിന്ന് തണ്ണീര്‍മുക്കം കോട്ടയം റോഡിലാണ് വാരനാട് കവല, ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ വടക്ക് മാറിയാണ് വാരനാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേതാള വാഹിനിയായി, ഭക്തര്‍ക്ക് അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്ന ദേവിക്ക് പുറമേ ശിവന്‍, രക്തേശ്വരി ദേവി, കൊടുങ്കാളിയമ്മ എന്നീ ഉപദേവതകളേയും ആരാധിച്ചു വരുന്നു. വാരാനാട് ദേവി ക്ഷേത്രത്തിലെ ഉല്‍പ്പത്തിയെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വയലാര്‍ പുതിയയ്‌ക്കല്‍ കോവിലകത്തെ തമ്പുരാനുമായി ബന്ധപ്പെട്ട കഥ. ദേവിയുടെ പഞ്ചലോഹ വിഗ്രഹവുമായി മണഞ്ചേരിയിലെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് വേമ്പനാട് കായലിലൂടെ വില്ലു വള്ളത്തില്‍ പോകുകയായിരുന്നു തമ്പുരാന്‍. മാര്‍ഗ മദ്ധ്യേ പെട്ടെന്ന് കാലവസ്ഥ മാറുകയും മഴയിലും കാറ്റിലും പെട്ട് വള്ളം ഉലയുകയും ചെയ്തു. അതോടെ യാത്ര അവസാനിപ്പിച്ച് അടുത്തുള്ള ഒരു വന പ്രദേശത്തേക്ക് തമ്പുരാന്‍ വള്ളം അടുപ്പിച്ചു. വനത്തിനുള്ളിലേക്ക് ദേവി വിഗ്രഹവും ഭാണ്ഡവുമായി കടന്ന തമ്പുരാന്‍ മഴയില്‍ നിന്നും കാറ്റില്‍ നിന്നും രക്ഷ നേടാന്‍ വലിയോരു മരശിഖരത്തിന്റെ പൊത്തില്‍ അഭയം പ്രപിച്ചു. കുറേ നേരത്തിന് ശേഷം മഴ ശമിച്ചപ്പോഴേക്കും പ്രഭാതമായി തുടങ്ങിയുന്നു. തുടര്‍ന്ന് തമ്പുരാന്‍ പൊത്തില്‍ നിന്ന് താഴെയിറങ്ങി കുളിയും തേവാരവും നടത്തിയതിന് ശേഷം ദേവിയെ മണ്ണു കൊണ്ടൊരു പീഠമുണ്ടാക്കി അതിലിരുത്തി. പിന്നീട് കൊടി വിളക്ക് കത്തിച്ചു വിഗ്രഹത്തിന്റെ മുന്നില്‍ വച്ച ശേഷം ഇലക്കുമ്പിളില്‍ നിറച്ച വെള്ളം കൊണ്ട് അഭിഷേകവും അവിടെ കണ്ട എരിക്കും പൂവുപയോഗിച്ച് പൂജ നടത്തുകയും ചെയ്തു. രാവിലെ യാത്ര ആരംഭിക്കാമെന്ന് തീരുമാനിച്ച തമ്പുരാന് പക്ഷെ അവിടെ ഇരുത്തിയ വിഗ്രഹത്തെ  ഉയര്‍ത്താന്‍ സാധിച്ചില്ല. വത്തിയത്ത് പണിക്കരുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു അത്. ദേവിക്ക് അവിടെ നിന്ന് പോകാന്‍ അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കിയ തമ്പുരാന്‍ വിധിയാംവണ്ണം ദേവിയെ അവിടെ കുടിയിരുത്തി . വരിയ നാട് എന്ന പേരില്‍ ആ സ്ഥലം അറിയപ്പെട്ടു. വരിയനാടാണ് കാലക്രമേണ വാരനാടായി പരിണമിച്ചത്. ഈ സംഭവത്തിന് ശേഷം ഇവിടെ അടുത്തുള്ള കിഴക്കേടത്തു കുടുംബവുമായി ചേര്‍ന്ന് വത്തിയത്ത് കാരണവര്‍ ദേവിക്ക് ക്ഷേത്രം പണി കഴിപ്പിക്കുകയായിരുന്നു. ദേവിയുടെ അനുഗ്രഹത്താല്‍ മാറാവ്യാധികള്‍ പിടിപ്പെട്ടവരുടെ രോഗങ്ങള്‍ മാറിയെന്നും, അന്ധരായവര്‍ക്ക് കാഴ്‌ച്ച ലഭിച്ചു, തുടങ്ങിയ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കുംഭ മാസത്തിലെ ഭരണിയാണ്  ഇവിടുത്തെ പ്രധാന ഉത്സവം. 14 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ അവസാന നാളില്‍ നടക്കുന്ന ഗരുഡന്‍ തൂക്കം കാണാന്‍ നിരവധി ഭക്തരാണ് അമ്മയുടെ സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. ഉത്സവനാളുകളില്‍ പറയ്‌ക്കെഴുന്നുള്ളത്തും മറ്റും നടന്നു വരുന്നു. പതിമൂന്നാം നാളില്‍ നെറ്റിപ്പട്ടം കെട്ടി അണിഞ്ഞൊരുങ്ങിയ പതിനൊന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെയാണ് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നൊള്ളിക്കുന്നത്.      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.