Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇറാന്‍ ആണവക്കരാര്‍ ആശങ്കകള്‍ക്ക് അയവുണ്ടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 09:42 am IST
in Vicharam

ആണവാക്രമണം ഇന്ന് രാജ്യങ്ങള്‍ക്ക് മുകളില്‍ തൂങ്ങുന്ന ഡമോക്ലീസിന്റെ ഖഡ്ഗമായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ ആണവപദ്ധതികള്‍ ഭാഗികമായി മരവിപ്പിക്കാന്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ ധാരണയിലായത് ആശ്വാസകരമാണ്. ആറു മാസത്തേക്ക് ആണവപദ്ധതികള്‍ നിര്‍ത്തിവെക്കാം എന്ന ധാരണയിലെത്തിയതോടെ പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിനും താല്‍ക്കാലിക വിരാമമായി. ഇതോടെ ഇറാനെതിരെ ഐക്യരാഷ്‌ട്രസഭയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തിനും അയവുവരുത്തിയേക്കാം.

ഉപരോധത്തിന് ഇളവ് പ്രഖ്യാപിക്കുന്നതിന് പകരം യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ വെട്ടിച്ചുരുക്കും. ഇറാന്റെ അണുബോംബ് നിര്‍മിക്കാനുള്ള നീക്കത്തിനാണ് തടയിട്ടിരിക്കുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രിയും അനാവശ്യ പ്രതിബന്ധങ്ങള്‍ ഒഴിവാക്കാനും പുതിയ ചക്രവാളം തുറക്കാനുമുള്ള അവസരമായി ഇതിനെ കാണുന്നു എന്നു പറയുകയുണ്ടായി. ഇസ്രായേലിന്റെ ഒറ്റപ്പെട്ട പ്രതിഷേധം അന്താരാഷ്‌ട്ര സമൂഹം ഇറാന് അധികം വിട്ടുവീഴ്ച ചെയ്യുകയാണെന്നായിരുന്നു.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് ലോകത്തെ ആശങ്കയിലാഴ്‌ത്തിയത്. നിലവില്‍ ഏഴ് ടണ്‍ സമ്പുഷ്ട യുറേനിയമുള്ളതിന്റെ വീര്യം കുറയ്‌ക്കാനും കര്‍ശന വ്യവസ്ഥകളോടെ 3.5 ശതമാനം സമ്പുഷ്ടീകരണം നടത്താനും ഇറാന് അനുമതി നല്‍കും. ഇതോടെ യുഎസും ഇറാനും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവന്നു. ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ഭയം. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഇറാനിലെ അറാക്ക് നഗരത്തിലുള്ള ഘനജല കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവൃത്തി തുടരാനും ഇറാന് അനുമതിയുണ്ട്. പക്ഷെ കേന്ദ്രത്തിലെ ഘനജല റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഇന്ധനം ഉല്‍പാദിപ്പിക്കുന്നതില്‍നിന്നും ഇറാനെ വിലക്കിയിട്ടുണ്ട്. ഒപ്പം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ പുതുതായി സ്ഥാപിക്കുന്നതും വിലക്കിയിട്ടുണ്ട്.

ഇറാന്‍ യുറേനിയത്തില്‍ സമ്പുഷ്ടമായ രാജ്യമാണ്. ഇറാന്‍ ബോംബ് നിര്‍മ്മിച്ചാല്‍ അത് മധ്യപൂര്‍വ ദേശങ്ങള്‍ക്ക് അപകടമായിരിക്കുമെന്ന ധാരണ രൂഢമൂലമാണ്. ഇസ്രായേലും ചില അറബ് രാജ്യങ്ങള്‍തന്നെയും ഇറാന്‍ ബോംബിനെ അസ്തിത്വ ഭീഷണിയായി പോലും കരുതുന്നു.

ആണവാക്രമണത്തിന്റെ രക്തസാക്ഷിയായി ജപ്പാന്‍ ഇന്നും തുടരുമ്പോള്‍ ഇനിയൊരു അണുബോംബ് സ്‌ഫോടനം ലോകത്തിന് സങ്കല്‍പ്പിക്കാനാകുന്നില്ല. വഴങ്ങാന്‍ വിസമ്മതിച്ച ഇറാനെതിരെ യുഎന്‍ രക്ഷാസമിതിയും യൂറോപ്യന്‍ യൂണിയനും മുഖേന കര്‍ശന സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ നീണ്ട ശത്രുത പുലര്‍ത്തുന്ന അമേരിക്കയുടെ സാമ്പത്തിക ഉപരോധവും നിലനിന്നിരുന്നു. ഇറാനില്‍ ജനജീവിതം ദുഃസ്സഹമായിരുന്ന സാഹചര്യത്തിലാണ് ജനീവകരാര്‍.

ഉപരോധത്തില്‍ ഇളവുവരുന്നതോടെ ഇറാന് 750 കോടിയുടെ ആശ്വാസം ലഭിക്കും. പകരം ഇറാന്‍ ഉപരോധത്തില്‍ ചെറിയ തോതില്‍ അയവ്, ഇറാന്‍ ആണവപ്രവര്‍ത്തനത്തില്‍ നിയന്ത്രണപാലനം മുതലായ വ്യവസ്ഥകള്‍ കരാറിലുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അഞ്ച് ശതമാനം എന്ന പരിധി കടക്കാന്‍ പാടില്ല എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് ഈ പരിധി കടന്നാല്‍ ബോംബുണ്ടാക്കാന്‍ സാധിക്കും എന്നതിനാലാണ്. ഇറാന്റെ ആണവനിലയങ്ങള്‍ ഐഎഇയുടെ പരിശോധനക്ക് തുറന്നുകൊടുക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ കരാര്‍ കാലാവധി ആറുമാസമാണ്. ഈ കരാറില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുന്നവരും ഉണ്ട്.

ഇസ്രായേലിന്റെ ആരോപണം അന്താരാഷ്‌ട്ര സമൂഹം ഇറാന് വഴങ്ങി എന്നും ഇറാന്‍ ആണവായുധ നിര്‍മ്മാണം തുടരുമെന്നുമാണ്. അമേരിക്കയിലെതന്നെ വലതുപക്ഷ തീവ്രവാദികളും ഒബാമയെ ഈ കരാറില്‍ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പക്ഷെ ലോകരാജ്യങ്ങള്‍ ഈ കരാറിനെ കാണുന്നത് യുദ്ധത്തിലേക്ക് എത്തിപ്പെടാവുന്ന ഒരു സങ്കീര്‍ണ്ണ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയിലാണ്. ഇസ്രായേലാകട്ടെ ചരിത്രപരമായ അബദ്ധമായിട്ടും.

എണ്ണയുടെ ഉപരോധത്തില്‍ അയവുവരുത്താത്തതിനാല്‍ ഈ കരാര്‍ ഇന്ത്യക്ക് പ്രയോജനകരമല്ല. പരിമിതമായ അളവിലേ എണ്ണ ഇറക്കുമതി സാധ്യമാകുകയുള്ളൂ എന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. 2012 ല്‍ 25 ലക്ഷം ബാരല്‍ എണ്ണ വിറ്റിരുന്ന ഇറാന്‍ ഇന്ന് അത് 10 ലക്ഷം ബാരലായി കുറച്ചു. ഇന്ത്യ നേരത്തെ 181 ലക്ഷം ഇറക്കുമതി ചെയ്തിരുന്നത് 2013 ആയപ്പോള്‍ 183 ലക്ഷമായി കുറഞ്ഞു.

പക്ഷെ ഇറാനും ലോകശക്തികളും തമ്മിലുള്ള ധാരണയായതോടെ ലോകത്ത് ഇറാന്‍ യുറേനിയ സമ്പുഷ്ടീകരണത്തെപ്പറ്റി നിലനിന്നിരുന്ന ആശങ്കകള്‍ക്ക് അയവായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.