നമ്മില്‍ത്തന്നെ നിമിഷം തോറും നാമെങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്ന് നാം കണ്ടറിഞ്ഞിട്ടുണ്ടാകാം; കേവലശരീരമാത്രനായ ഒരു മനുഷ്യനെന്ന നിലയില്‍ – മറുനിമിഷം വിചാരവികാരങ്ങളുടെ ഒരു കൂറ്റന്‍ ഭാണ്ഡമെന്ന നിലയില്‍-മറ്റൊരവസരത്തി ല്‍ ബുദ്ധിയാല്‍ പ്രചോദിതമായ ഒരു സമുജ്ജ്വലാദര്ശം സാധിപ്പിപ്പാനായി തീവ്രാഭിലാഷം പൂണ്ട ഒരു വ്യക്തിയെന്ന നിലയില്‍ – മറ്റ് ചില ദുര്ല്ലഭാവസരത്തില് ജീവിതത്തിന്റെ ചങ്ങലക്കെട്ടുകളെല്ലാം വെട്ടിനുറുക്കി, സമാധാനത്തിന്റെയും പൂര്ണത്വത്തിന്റെയും പരമോത്കൃഷ്ട തലത്തെ – സമാകര്ഷകമാംവണ്ണം നമ്മുടെത്തന്നെ അന്തര്‍മണ്ഡലത്തില്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ആത്മീയസാമ്രാജ്യത്തെ – സ്വാധീനപ്പെടുത്തുന്നതിനായുള്ള അന്തര്ദാഹത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു പുണ്യവാനെന്ന നിലയില്‍.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: