വൈദികലോകത്തിലെ നമ്മുടെ പ്രപിതാമഹന്മാരായ പുണ്യതീര്ത്ഥാടകര് യുക്തിയുടെ കൊടുങ്കാറ്റുകളോടും വാദവിവാദങ്ങളുടെ തിരമാലകളോടും ഏറ്റുമുട്ടി വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും അസ്ഥിരതകളും തെറ്റുകളുമാകുന്ന പാറക്കെട്ടുകളില്‍ അടിഞ്ഞുടഞ്ഞുപോകാതെ ജീവിതത്തിന്റെ പെരുങ്കടല്‍ പരപ്പിലൂടെ അവരുടെ സാഹസികമായ അന്വേഷണയാത്ര തുടര്‍ന്നുവരുന്നു. സമാധാനത്തിന്റെയും ശാന്തിയുടെയും സന്തോഷത്തിന്റെയും പൂര്‍ണതയുടെയും ശക്തിയുടേയുമായ ആ പുതിയ സാമ്രാജ്യത്തെ ഒടുവില്‍ എങ്ങനെ കണ്ടെത്തിയെന്നതിന്റെ വ്യക്തവും അസന്ദിഗ്ധവുമായ വിശദവിവരം ഭാവിസന്താനങ്ങള്ക്ക് വേണ്ടി പൂര്‍വഋഷിമാര്‍ രേഖപ്പെടുത്തിവെച്ചവയാണ് നമ്മുടെ ദര്‍ശനഗ്രന്ഥങ്ങള്‍. അവരുടെ ആ ദര്‍ശനങ്ങളാണ് മനുഷ്യജീവിതത്തിന് ഒരര്‍ത്ഥവും ലക്ഷ്യവും ഉണ്ടാക്കിത്തന്നത്. ശാശ്വതമായ ഏതെങ്കിലും ഒന്ന് ആശിക്കാനുണ്ടെന്ന സന്ദേശം – നിത്യമായ ഒന്നിനെ നേടാനുണ്ടല്ലോ എന്ന നിര്ഭരഹര്ഷം – അപാരമായ കാരുണ്യം ചൊരിയുന്ന ഒരു മഹനീയവസ്തുവുണ്ടെന്ന സ്വാസ്ഥ്യബോധം ഇങ്ങനെ നമ്മുടെ മതത്തില്‍ കിളര്‍ന്ന് പൊങ്ങാനിടയായി.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: