പരമസത്യം അറിയുന്ന ഒരാള്‍ ഭക്തിപരമായ പ്രവര്‍ത്തിയും ഫലകാംക്ഷയോടെ ചെയ്യുന്ന കര്‍മ്മവും തിരിച്ചറിയുന്നുവെന്ന് ചിന്മയാമിഷന് ആഗോളതലവന്‍ സ്വാമി തേജോമയാനന്ദ. കടവന്ത്ര വിനായക ഓഡിറ്റോറിയത്തില്‍ ഗീതാജ്ഞാനയജ്ഞത്തിന്റെ നാലാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഭൗതികവിഷയങ്ങളില് തല്പരനായ മനുഷ്യന് താനാണ് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നതെന്ന മിഥ്യാധാരണയുണ്ട്. ഭഗവാന്റെ മേല്‍നോട്ടത്തിലാണ് ഏത് പ്രവൃത്തിയും എന്ന് അവര്‍ അറിയുന്നില്ല. അജ്ഞാനത്തിന്റെ ലക്ഷണമാണിത്. എന്നാല്‍ സത്യം അറിഞ്ഞവന് പരമദിവ്യോത്തമ പുരുഷന്റെ വിഭിന്നാംശമാണ് താനെന്ന് മനസിലാക്കുന്നു. അതുകൊണ്ട് അയാള്‍ കൃഷ്ണ അവബോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അതിനാല്‍ ഭൗതികപ്രതിപ്രവര്ത്തനങ്ങള് ഒരിക്കലും അയാളെ അലട്ടാറില്ല. പരമസത്യം അറിയുന്ന ഒരാള്‍ ഭക്തിഭരിതമായ പ്രവര്‍ത്തിയും ഫലകാംക്ഷയോടെ ചെയ്യുന്ന കര്‍മവും തമ്മിലുള്ള വ്യത്യാസം നന്നായി അറിയുന്നു. അതുകൊണ്ട് കര്‍മ്മഫലങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്നും സ്വാമിജി ഉദ്ബോധിപ്പിച്ചു. യജ്ഞം ഏഴാം തീയതി വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: