തിരുവനന്തപുരം: സൗദിയില്‍ നിതാഖത്ത് നിയമം നടപ്പാക്കുന്നതിന് നല്കിയ ഇളവ് കാലത്ത് അപേക്ഷ സമര്‍പ്പിക്കുകയും ഇതുവരെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വരുകയും ചെയ്തവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്കാന് തീരുമാനിച്ചതായി നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങില്‍ നോര്‍ക്ക് വകുപ്പ് പ്രാദേശിക ഉപദേശക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
2013 ഏപ്രില്‍ 1നും നവംബര്‍ 3നും ഇടയ്ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍. ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്നതിന് സൗദിയില്‍ രൂപീകരിച്ചിട്ടുള്ള സമിതികള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. സൗജന്യ യാത്രക്കായി അപേക്ഷകര്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ എല്ലാ കോളങ്ങളും പൂരിപ്പിച്ച് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം പ്രാദേശി സമിതികളില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കുന്ന മുന്‍ഗണനാ പ്രകാരമായിരിക്കും സഹായത്തിന് പരിഗണിക്കുന്നത്.
കൂടാതെ നാടുകടത്തല്‍ കേന്ദ്രമായ തഹ്റീലിന് വിരലടയാളം നല്കി എക്സിറ്റ് പാസ് വാങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. ഇന്ത്യന്‍/സൗദി സര്‍ക്കാരുടെ നിയമത്തിന് വിധേയമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉപദേശകസമിതിയുടെ ശുപാര്‍ശ പ്രകാരം സഹായത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുവാനുള്ള ചുമതല നോര്‍ക്ക വകുപ്പിനായിരിക്കും. മടക്കയാത്ര സംബന്ധിച്ച് ക്രമീകരണങ്ങള്‍ക്ക് നോര്‍ക്ക് റൂട്ട്സ് സിഇഒ പി. സുധീപിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മടക്കയാത്രയ്ക്കായി മൂന്ന് വിമാനങ്ങള്‍ ഒരുക്കും. നവംബര്‍ 20ന് ആദ്യ ചാര്‍ട്ടേര്‍ഡ് ഫ്ലൈക്ക തിരിക്കും. ഏപ്രില്‍ 2 മുതല്‍ ഇന്നലെ വരെ 13,735 മലയാളികള്‍ സൗദിയില്‍ നിന്നും മടങ്ങിയെത്തിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 2869 പേരും നെടുമ്പാശ്ശേരിയില്‍ 1030 പേരും കരിപ്പൂരില്‍ 8197 പേരും ഓണ്‍ലൈന്‍ വഴി 1039പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ചേമ്പറില്‍ രാവിലെ നടന്ന യോഗത്തില്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി, പ്രവാസി ക്ഷേമനിധി ചെയര്മാന് പി.എം.എ സലാം, ഓഡേപക് എം.ഡി, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ്, സിഇഒ പി. സുധീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: