സുമിത്രയ്ക്ക് രണ്ട് പുത്രന്മാര്. ലക്ഷ്മണനും ശത്രുഘ്നനും. അവരിലാരെങ്കിലും യുവരാജാവാകാനുള്ള സാധ്യതയേറിയില്ല. എന്നിട്ടും സുമിത്രയ്ക്ക് യാതൊരു വിഷമവുമില്ലായിരുന്നു.
സേവനം എന്ന ആദര്‍ശം ലോകത്തിന് അവര്‍ കാണിച്ചുകൊടുത്തു. ‘പ്രഭു രാമന് രാജാവാകുമ്പോള്‍ എന്റെ മൂത്തമകന് ലക്ഷ്മണന് രാമനെ സേവിക്കാനായി സ്വയം സമര്‍പ്പിക്കണം. ഇതായിരുന്നു സുമിത്രയുടെ ആഗ്രഹം.
അതുപോലെ രണ്ടാമത്തെ മകന് ശത്രുഘ്നന്‍ ഭരതനെ സേവിക്കണം. സേവകന് എപ്പോഴും ജയമാനന്റെ അരികില്‍ വേണം.
അതുകൊണ്ടാണ് ലക്ഷ്മണന് ശ്രീരാമന്റെ അനുചരനായത്. ശത്രുഘ്നനോ ഭരതന്റെ സന്തത സഹചാരിയായിരുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: