ഓരോ ആചാര്യനും സ്വന്തം ദര്‍ശനങ്ങളെ തങ്ങളുടെ ശിഷ്യന്മാര്ക്ക് നല്‍കുകയും അവര്‍ അവരുടെ കാലഘട്ടത്തിലെ ജനതയെ സൂക്ഷ്മമായി വീക്ഷിച്ച്, ആ നിരീക്ഷണത്തിന്റെ ഫലമായി തങ്ങള്‍ക്ക് പുതുതായി വല്ലതും കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞുവെങ്കില്‍, അത് തങ്ങളുടെ ആചാര്യന്മാരുടെ വിജ്ഞാന ഭണ്ഡാകാരത്തിലേക്ക് പുതിയ മുതല്‍ക്കൂട്ടായി സംഭാവന ചെയ്യുകയും ചെയ്തു. അങ്ങനെ ജീവിതത്തിന്റെ പ്രവര്‍ത്തനസ്വഭാവത്തെ ഗ്രഹിക്കാനും അതിന്റെ ലക്ഷ്യമെന്തായിരിക്കണമെന്ന് കണ്ടുപിടിക്കാനുമായി അന്തഃശിക്ഷണത്തില് സവിശേഷവൈദഗ്ധ്യം നേടിയവര്‍ നൂറ്റാണ്ടുകളോളം ഇടമുറിയാതെ അതാത് തലമുറയെ സൂക്ഷ്മമായി നിരീക്ഷിച്ചുപഠിച്ചിരുന്നുവെന്നതാണ് വാസ്തവം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: