ദശരഥന്റെ മൂന്നു ഭാര്യമാരില്‍ രണ്ടാമത്തേതായ സുമിത്രയെപ്പറ്റി വളരെയൊന്നും രാമായണത്തില്‍ പ്രതിപാദിച്ചിട്ടില്ല. തന്റെ പുത്രന് രാമനെക്കൊണ്ട് കൗസല്യയ്ക്ക് മഹത്വം കിട്ടി. ‘കൗസല്യാ സുപ്രജാ രാമ…’ എന്ന സുപ്രഭാതം തുടങ്ങുന്നത് തന്നെ കൗസല്യയുടെ നാമംകൊണ്ടാണ്.
കൈകേയി തന്റെ പുത്രന് ഭരതന് യുവരാജാവാകണമെന്ന് അഭിലഷിച്ചു. പക്ഷേ സുമിത്രയ്ക്കാകട്ടെ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു. എല്ലാ നന്മകളുടെയും വിളനിലമായിരുന്നു സുമിത്ര. സുമിത്ര മിതഭാഷിണി; ഹിതഭാഷിണി. പേരിന് യോജിച്ചതായിരുന്നു അവരുടെ സ്വഭാവം, സു-മിത്ര (നല്ല സുഹൃത്ത്).
ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: